പഞ്ചാബിൽ 1,842 കാർഷിക തീപിടിത്തങ്ങൾ; എഎപി സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപിയും കോൺഗ്രസും

പഞ്ചാബിൽ കൃഷിയിടത്തിന് തീയിടുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. ചൊവ്വാഴ്ച മാത്രം വിള അവശിഷ്ടങ്ങൾക്ക് തീയിട്ട സംഭവത്തിൽ 1,842 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ എഎപി സർക്കാരിനെതിരെ രൂക്ഷിവിമർശനവുമായി ബിജെപിയും കോൺഗ്രസും രംഗത്തെത്തി ( Punjab records 1842 farm fire ).
ലുധിയാന ജില്ലയിൽ മാത്രം വിള അവശിഷ്ടങ്ങൾ കത്തിച്ച കർഷകരിൽ നിന്ന് സർക്കാർ ഇതുവരെ 2.47 ലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ റവന്യൂ രേഖകളിൽ 79 റെഡ് എൻട്രികളും രേഖപ്പെടുത്തിയിട്ടുണ്ട്. റവന്യൂ രേഖകളിൽ ചുവപ്പ് രേഖപ്പെടുത്തിക്കഴിഞ്ഞാൽ, ഒരു കർഷകന് ഭൂമി പണയപ്പെടുത്താനോ വിൽക്കാനോ കഴിയില്ല.
Read Also: കുറുവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ പ്രതി പിടിയില്‍
വർധിച്ചുവരുന്ന വൈക്കോൽ കത്തിക്കൽ കേസുകളിൽ എഎപി സർക്കാരിനെ ലക്ഷ്യം വച്ചുള്ള പ്രവർത്തനമാണ് ബിജെപി നടത്തുന്നത്. “അഗാധമായ മയക്കത്തിൽ” നിന്ന് സർക്കാർ ഉണരമെന്ന് ബിജെപി കഴിഞ്ഞദിവസം പരിഹസിച്ചിരുന്നു.
Story Highlights: Punjab records 1842 farm fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here