ഓടുന്ന കാറിൽ കൂട്ടബലാത്സംഗം; തന്നെ ബാറിൽ കൊണ്ടുപോയത് സുഹൃത്ത് ഡിമ്പലെന്ന് മോഡൽ, ബിയറിൽ പൊടി ചേർത്ത് നൽകിയെന്ന് സംശയം
കൊച്ചിയിൽ ഓടുന്ന കാറിൽ മോഡൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. തന്നെ ബാറിൽ കൊണ്ടുപോയത് സുഹൃത്ത് ഡിമ്പൽ എന്നാണ് പീഡനത്തിന് ഇരയായ യുവതി പറയുന്നത്. ബിയറിൽ എന്തൊ പൊടി ചേർത്തതായി സംശയമുണ്ടെന്നും അവശയായ ഡോളി തന്നോട് സുഹൃത്തുക്കളുടെ കാറിൽ കയറാൻ പറഞ്ഞെന്നും അവർ വെളിപ്പെടുത്തുന്നു. ( rape case car kochi model response ).
വാഹനത്തിൽ സഞ്ചരിക്കവെയാണ് മൂവരും ചേർന്ന് ക്രൂരമായി തന്നെ പീഡിപ്പിച്ചത്. ബലാത്സംഗം ചെയ്തവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയും.
പീഡനത്തിന് ശേഷം തന്നെ ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി. അവിടെ വച്ച് പ്രതികരിക്കാൻ ഭയമായിരുന്നു.- കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി വ്യക്തമാക്കുന്നു.
Read Also: കൊച്ചിയില്‍ മോഡൽ കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നത്, മതിയായ ചികിത്സ ഉറപ്പാക്കും : മന്ത്രി വീണാ ജോര്‍ജ്
കൊച്ചിയിൽ പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. പെൺകുട്ടിയ്ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ഇന്നലെ അർദ്ധരാത്രിയാണ് സംഭവം നടന്നത്.
കൊടുങ്ങല്ലൂർ സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മോഡലിനെ കാക്കനാട്ടെ താമസ സ്ഥലത്ത് ഇറക്കി വിടുകയായിരുന്നു. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് മോഡൽ. രാത്രി ബാറിൽ വച്ച് മദ്യപിച്ച് മോഡൽ കുഴഞ്ഞു വീണിരുന്നു. പുലർച്ചെ മോഡൽ മറ്റൊരു സുഹൃത്തിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
മദ്യ ലഹരിയിലാണ് പ്രതികൾ മോഡലിനെ ബലാത്സംഗം ചെയ്തത്. പബ്ബിൽ പ്രതികൾ നൽകിയത് വ്യാജ വിലാസമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൗത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പിടിയിലായ പ്രതികളെ സൗത്ത് സ്റ്റേഷനിലെത്തിച്ചു.
Story Highlights: rape case car kochi model response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here