ഇംഗ്ലണ്ടിനെതിരെ ഒരു ഗോൾ മടക്കി ഇറാൻ; ഇംഗ്ലണ്ട് 5 – ഇറാൻ – 1

2022 ഖത്തർ ലോകകപ്പിന്റെ രണ്ടാം ദിനത്തിലെ ആദ്യമത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഒരു ഗോൾ മടക്കി ഇറാൻ. നാലാം ഗോളും നേടി ഇംഗ്ലണ്ട് മുന്നേറ്റം തുടരുന്നതിനിടെയാണ് കളിയുടെ ഗതിക്ക് വിപരീതമായി ഇറാന്റെ ഗോൾ പിറന്നത്. മത്സരത്തിന്റെ 65-ാം മിനിറ്റിൽ ഇറാൻ മുന്നേറ്റ നിരയിലെ മിന്നുംതാരം മെഹ്ദി തെരേമിയാണ് ഗോൾ നേടിയത്. 62-ാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ നാലാം ഗോൾ. ഇംഗ്ലണ്ടിനായി രണ്ടാംഗോൾ നേടിയ സാക്കെയാണ് നാലാം ഗോളും സ്വന്തമാക്കിയത്. പകരക്കാരനായി കളത്തിലെത്തിയ റാഷ്ഫോൾഡ് 70ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ഗോൾനില 5-1 ആക്കി ഉയർത്തി.
കളിയുടെ 35-ാം നിമിറ്റിൽ ഇംഗ്ലണ്ടിന് വേണ്ടി ജൂഡ് ബെല്ലിംഗ്ഹാം ആണ് ആദ്യ ഗോൾ നേടിയത്. ഇംഗ്ലണ്ടിന്റെ പ്രതിരോധ നിര താരം ലൂക്ക് ഷായുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. 43ാം മിനിറ്റിൽ ലഭിച്ച കോൺണർ കിക്ക് മുതലാക്കി സാക്കെയാണ് രണ്ടാം ഗോൾ നേടിയത്. അധികം വൈകാതെ തന്നെ മൂന്നാം ഗോളും പിറന്നു. ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ ഹാരി കെയിൻ നൽകിയ മനോഹര പാസ് പോസ്റ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു റഹീം സ്റ്റെർളിങ്. മത്സരത്തിന്റെ ആരംഭത്തിൽ ഇംഗ്ലണ്ട് മുന്നേറ്റങ്ങൾ സമർത്ഥമായി തടഞ്ഞ ഇറാൻ പ്രതിരോധത്തെ തകർക്കുന്നതായിരുന്നു ഈ മൂന്ന് ഗോളുകളും.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസത്തെ ഒന്നുകൂടി വർധിപ്പിക്കുന്നതായിരുന്നു ആദ്യ ഗോൾ. ആ ഗോളിന്റെ ആത്മവിശ്വാസത്തിൽ പിന്നീട് കളിച്ച ഇംഗ്ലണ്ട് തുടരെ രണ്ട് ഗോളുകൽ നേടുകയായിരുന്നു. 79 ശതമാനം ബോൾ പൊസിഷനും ആദ്യ പകുതിയിൽ ഇംഗ്ലണ്ടിനായിരുന്നു. ഇറാനെ തോൽപിച്ച് ഖത്തറിൽ വരവറിയിക്കാനാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്.
Story Highlights : World Cup Qatar 2022 Iran returned a goal against England
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here