ഇംഗ്ലീഷ് മുന്നേറ്റങ്ങൾക്ക് അമേരിക്കൻ പ്രതിരോധ മതിൽ; ആദ്യപകുതി ഗോൾ രഹിതം
ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൻ്റെ ആദ്യപകുതി പിന്നിടുമ്പോൾ ഇംഗ്ലണ്ടിനെ തളച്ച് യുഎസ്എ. അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന മത്സരമാണ് ഇരുവരും നടത്തുന്നത്. ആദ്യ 10 മിനിറ്റിൽ ആക്രമിച്ച കളിച്ച ഇംഗ്ലീഷ് പടയുടെ ശൈലി മാറ്റിക്കാൻ അമേരിക്കൻ താരങ്ങൾക്ക് കഴിഞ്ഞു. പന്ത് പിടിച്ചു കളിച്ച ഇംഗ്ലണ്ട് ഇടയ്ക്ക് ഗോൾ അവസരം സൃഷ്ടിച്ചെങ്കിലും അമേരിക്കൻ പ്രതിരോധ മതിലിൽ തട്ടി തെറിച്ചു.
10 ആം മിനിറ്റിൽ ലഭിച്ച അവസരം ഹാരി കെയ്നിന് വലയിലെത്തിക്കാനായില്ല. സ്റ്റെർലിങ്ങിന്റെ അറ്റാക്കിങ് റണ്ണിനൊടുവിൽ സാക്ക പാസ് ചെയ്ത പന്ത് ഹാരി വലയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വാക്കർ സിമ്മർമാന്റെ നിർണായക ഇടപെടൽ അമേരിക്കയ്ക്ക് രക്ഷയായി. പ്രതിരോധത്തിൽ ഊന്നൽ നൽകുമ്പോഴും ഇംഗ്ലണ്ട് ഗോൾ മുഖത്തേക്ക് പന്തെത്തിക്കാൻ യുഎസ്എക്കായി. 26 ആം മിനിറ്റിൽ തിമോത്തി വിയയുടെ ക്രോസിൽ നിന്നുളള അവസരം വെസ്റ്റൺ മക്കെന്നി പുറത്തേക്കടിച്ചുകളഞ്ഞു.
33 ആം മിനിറ്റിൽ ഗോൾ എന്നുറപ്പിച്ച ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഷോട്ട് ബാറിലിടിച്ച് പുറത്തേക്ക്. ആദ്യകളിയില്‍ ഇറാനെതിരേ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ബി-ലെ രണ്ടാമങ്കത്തില്‍ അമേരിക്കയെ നേരിടുന്നത്. എന്നാൽ ആദ്യകളിയില്‍ വെയ്ല്‍സിനെതിരേ സമനിലയില്‍ കുരുങ്ങിയതിന്റെ ക്ഷീണത്തിലാണ് അമേരിക്ക.
Story Highlights : FIFA World Cup 2022 England vs USA Live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here