കളമശേരി മെഡിക്കൽ കോളജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് തയാറാക്കിയ സംഭവം; കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞു

കളമശേരി മെഡിക്കൽ കോളജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് തയാറാക്കിയ സംഭവത്തിൽ കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞു. കുഞ്ഞിന്റെ പിതാവിന്റെ ഫോൺ സ്വിച്ച്ഡ് ഓഫാണ്. കുഞ്ഞ് കളമശേരി മെഡിക്കൽ കോളജിൽ ജനിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്. ( kalamassery medical college child issue )
അതേസമയം, വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ സംഭവത്തിൽ കളമശേരി മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചെന്ന് പ്രിൻസിപ്പാളിന്റെ അന്വേഷണ റിപ്പോർട്ട് . കളമശേരി നഗരസഭയുടെ കിയോസ് ഡസ്‌ക് ജീവനക്കാരി രഹ്നയ്ക്കും ചെറുതല്ലാത്ത വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തൽ. കേസന്വേഷിക്കുന്ന കളമശേരി പൊലീസ് മെഡിക്കൽ കോളജിലെ അഡ്മിനിസ്‌ട്രേറ്റീവായ അസിസ്റ്റന്റ് എ അനിൽകുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചു. അതേ സമയം ജനന സർട്ടിഫിക്കറ്റ് കൈപ്പറ്റിയ അനൂപ് ഒളിവിലാണ്. അനൂപിന്റെയും ഭാര്യയുടേയും പക്കലുള്ള കുഞ്ഞിന്റെ ദത്ത് നിയമ വിരുദ്ധമാണെന്നും കുഞ്ഞിനെ ഏറ്റെടുക്കുമെന്നും സിഡബ്ല്യുസി ചെയർമാൻ കെ കെ ഷാജു അറിയിച്ചു.
വ്യാജ ജനന സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ ഉന്നതരുടെ പങ്കുണ്ടെന്ന സംശയം ജനിപ്പിക്കുന്ന റിപ്പോർട്ടാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ നൽകിയിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എ അനിൽകുമാർ ഡോക്ടറുടെ വ്യാജ ഒപ്പിട്ട് സീൽ പതിച്ചാണ് അപേക്ഷ കിയോസ്‌ക് ഡസ്‌കിൽ എത്തിച്ചതെന്നാണ് കണ്ടെത്തൽ.കിയോസ് ക് ഡസ്‌കി ലെ ജീവനക്കാരിയേയും ഇയാൾ തെറ്റിധരിപ്പിച്ചു. എന്നാൽ വിവരം യഥാസമയം ആശുപത്രി അധികൃതരെ കിയോസ് ക് ഡസ്‌കി ലെ ജീവനക്കാരി രഹ്ന അറിയിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. പക്ഷെ സുപ്രണ്ട് ഗണേഷ് മോഹന് പങ്കുണ്ടോ എന്ന കാര്യം റിപ്പോർട്ടിലില്ല. അതേ സമയം അനൂപിന്റേയും ഭാര്യയുടേയും പക്കലുള്ള കുഞ്ഞിന്റെ ദത്ത് നിയമ വിരുദ്ധമാണെന്നും കുഞ്ഞിനെ ഏറ്റെടുക്കുമെന്നും സി ഡബ്ലിയു സി ചെയർമാൻ കെ കെ ഷാജു പറഞ്ഞു.
അതിനിടെ കേസിൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റൻറ് അനിൽകുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്. ഇയാളുടെ ഫോൺ ഓഫാണ്. എങ്കിലും ഇയാൾ പൊലീസ് നിരീക്ഷണത്തിൽ തന്നെയാണെന്നാണ് കളമശേരി പൊലീസ് നൽകുന്ന വിവരം. വ്യാജ സർട്ടിഫിക്കറ്റ് കൈപ്പറ്റിയ അനൂപിനേയും ഉടൻ തന്നെ കസ്റ്റഡിയിൽ എടുത്തേക്കും. ഇയാളുടെ തൃപ്പൂണിത്തുറ വടക്കേകോട്ടയിലെ വീട് പൂട്ടിയിട്ട നിലയിലാണ്.
Story Highlights: kalamassery medical college child issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here