Advertisement

കളമശ്ശേരി മെഡിക്കൽ കോളജിലെ ജനന സർട്ടിഫിക്കറ്റ് വിവാദം; തട്ടിപ്പ് പുറത്തുകൊണ്ടുവന്ന താത്കാലിക ജീവനക്കാരിക്ക് ജോലി നഷ്ടമായി

February 5, 2023
Google News 2 minutes Read

കളമശ്ശേരി മെഡിക്കൽ കോളജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് നൽകിയത് പുറത്തുകൊണ്ടുവന്ന താത്കാലിക ജീവനക്കാരി രഹനക്ക് ജോലി നഷ്ടമായി. ഇനി ജോലിക്ക് വരേണ്ടെന്ന് രഹനയോട് അധികൃതർ അറിയിച്ചു. മുനിസിപ്പാലിറ്റി സെക്രട്ടറിയാണ് തന്നെ വിളിച്ച് അറിയിച്ചതെന്ന് രഹന 24നോട് പ്രതികരിച്ചു. താൻ ഇക്കാര്യം പുറത്തുകൊണ്ടുവന്നതിൻ്റെ പ്രതികാര നടപടിയാണ് ഇതെന്നും രഹന പറഞ്ഞു. (medical college employee job)

“ആശുപത്രിയിലത്തെ ആളല്ല പറഞ്ഞത്. മുനിസിപ്പാലിറ്റിയിലത്തെ സെക്രട്ടറിയാണ്. സാറാണ് എന്നെ വൈകിട്ട് ഇന്നലെ വൈകിട്ട് വിളിച്ചു പറഞ്ഞത്. അവർക്ക് പ്രിൻസിപ്പലിൻറെ ലെറ്റർ കിട്ടി. അപ്പോ ലെറ്ററില് പറയുന്നത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ, ഇനി അങ്ങോട്ട് വരണ്ട. അന്വേഷണ വിധമായിട്ട് താത്കാലികമായിട്ട് അങ്ങോട്ട് വരണ്ട എന്നാണ് പറഞ്ഞത്. ജനന സർട്ടിഫിക്കറ്റ് ഇങ്ങനെ ഒരു തട്ടിപ്പ് നടന്നു എന്ന് ഞാനാണ് അത് രേഖപ്പെടുത്തിയത്. ആ എനിക്കെതിരെയാണ് ഇവര് ഇങ്ങനെ കള്ളത്തരം ചെയ്തു എന്ന പേരിൽ ജോലി മാറ്റിവച്ചേക്കുന്നത്. ഇത് നമുക്ക് വേണമെങ്കിൽ മറച്ചുവെക്കാം. ആരും അറിയില്ല.”- രഹന പ്രതികരിച്ചു.

Read Also: കളമശേരി മെഡിക്കൽ കോളജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് തയാറാക്കിയ സംഭവം; അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനെതിരെ കേസെടുത്തു

“ഞാൻ ഏപ്രിൽ മുതലാണ് അവിടെ കേറി തുടങ്ങിയത്. ഇതുവരെ എൻ്റെ എല്ലാം പക്ക ആയിരുന്നു. നമുക്ക് അങ്ങനെ സംശയമില്ല. പിന്നെ കിയോസ്ക് വന്നതിന് ശേഷമായിരിക്കും ഇവര് പിടിക്കപ്പെട്ടത്. ഞാൻ റിപ്പോർട്ട് ചെയ്തത് കൊണ്ടായിരിക്കാം ഇവര് പിടിക്കപ്പെട്ടത്. ഇതിന് മുമ്പ് സർട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ടോ എന്നുള്ളത് എൻ്റെ അറിവിലേയില്ല. കാരണം എൻ്റെ അടുത്ത് ഈ വ്യക്തി ഇതുവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. അനിൽ സാറിനെ വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോൾ എന്നെ മാറ്റി നിർത്തിയിട്ട് പറയാണ്, സൂപ്രണ്ടിന്റെ സ്പെഷ്യൽ കേസാണ്. റിപ്പോർട്ട് ചെയ്യേണ്ട ആവശ്യമൊന്നുമില്ല എന്ന്.”- രഹന പറയുന്നു.

കാക്കനാട് സ്വദേശി സുനിത എസ് എന്ന ആളുടെ പേരിലാണ് ചീട്ട് എടുത്തത്. പക്ഷേ, അങ്ങനെ ഒരാൾ അവിടെ അഡ്‌മിറ്റ് ആയിട്ടില്ല. അതിനുശേഷമാണ് സുനിത എന്ന പേരുവെച്ച് ഒരു വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത്. ഇത് അനിൽകുമാർ കയറ്റിവെച്ചു എന്നാണ് രഹ്ന പറയുന്നത്. അനൂപ് കുമാർ എന്നാണ് അച്ഛന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. കാക്കനാട് സ്വദേശിയാണ്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ അവർക്ക് അങ്ങനെ ഒരു കുഞ്ഞുങ്ങളെ ജനിച്ചിട്ടില്ല എന്ന വിവരമാണ് ലഭിക്കുന്നത്. അനിൽകുമാറിനെ അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

Story Highlights: kalamassery medical college employee lost job

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here