കുട്ടി ജനിച്ചത് കളമശേരി മെഡിക്കല്‍ കോളജില്‍; യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ട്വന്റിഫോറിന്
കളമശേരിയില്‍ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ വഴിത്തിരിവ്. കുട്ടിയുടെ മാതാപിതാക്കളെ തിരിച്ചറിഞ്ഞു. കുട്ടിയുടെ യഥാര്‍ത്ഥ ജനനസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. കളമശേരി മെഡിക്കല്‍ കോളജിലാണ് കുഞ്ഞ് ജനിച്ചതെന്നാണ് ജനന സര്‍ട്ടിഫിക്കറ്റിലുള്ളത്. (original birth certificate of baby born in kalamasery medical collage out)
കുട്ടിയുടെ പിതാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തില്‍ സിഡബ്ല്യുസി വിശദമായ അന്വേഷണം നടത്തിവരികയാണ്. കളമശേരി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് പെണ്‍കുഞ്ഞ് ജനിച്ചത്. സെപ്തംബര്‍ ആദ്യ വാരത്തിലാണ് സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യുന്നത്. കുട്ടിയുടെ പേര് സര്‍ട്ടിഫിക്കറ്റില്‍ ഇല്ലായിരുന്നെങ്കിലും സര്‍ട്ടിഫിക്കറ്റിലുണ്ടായിരുന്ന അഡ്രസ് തെരഞ്ഞാണ് കുഞ്ഞിന്റെ രക്ഷിതാക്കളെ തിരിച്ചറിഞ്ഞത്.
കുഞ്ഞിന്റെ മാതാപിതാക്കള്‍ എറണാകുളം ജില്ലക്കാരാണെന്ന് മനസിലാക്കിയെങ്കിലും സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയ അഡ്രസിലുള്ള വീട്ടിലല്ല ഇരുവരും ഇപ്പോള്‍ താമസിക്കുന്നത്. മേല്‍വിലാസത്തിലുള്ള പ്രദേശത്തെ ആശാവര്‍ക്കര്‍മാരുമായും ജനപ്രതിനിധികളുമായും സിഡബ്ല്യുസി ചെയര്‍മാന്‍ ആശയവിനിമയം നടത്തിയിരുന്നു. മാതാപിതാക്കള്‍ ഒരുമിച്ചാണോ താമസിക്കുന്നതെന്ന കാര്യത്തില്‍ നിലവില്‍ സിഡബ്ല്യുസിക്ക് വ്യക്തത വരുത്താന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം.
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ സംഭവത്തില്‍ കളമശേരി മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചെന്നാണ് പ്രിന്‍സിപ്പാളിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കളമശേരി നഗരസഭയുടെ കിയോസ് ഡസ്‌ക് ജീവനക്കാരി രഹ്നയ്ക്കും ചെറുതല്ലാത്ത വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. കേസന്വേഷിക്കുന്ന കളമശേരി പൊലീസ് മെഡിക്കല്‍ കോളജിലെ അഡ്മിനിസ്‌ട്രേറ്റീവായ അസിസ്റ്റന്റ് എ അനില്‍കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചു.
Story Highlights: original birth certificate of baby born in kalamasery medical collage out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here