തുർക്കി ഭൂകമ്പം; സിറിയയിൽ അടിയന്തര വെടിനിർത്തലിന് യുഎൻ ആഹ്വാനം

സിറിയയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്തത് ഐക്യരാഷ്ട്രസഭാ. ഭൂകമ്പ സഹായമെത്തിക്കുന്ന നടപടികൾ സുഗമമാക്കാൻ വേണ്ടിയാണ് ആഹ്വാനം. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് സഹായം അയക്കാൻ സിറിയൻ സർക്കാർ അനുമതി നൽകി. അതേസമയം തുർക്കിയിലും സിറിയയിലും തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 22,000 കടന്നു.
കടുത്ത ശൈത്യമാണെങ്കിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എങ്കിലും അവശിഷ്ടങ്ങളിൽ നിന്ന് ആളുകളെ ജീവനോടെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങി. തുർക്കിയിൽ 18,991ഉം സിറിയയിൽ 3,384ഉം പേരാണ് മരിച്ചത്. തുർക്കിക്ക് ഒരു ദശലക്ഷം പൗണ്ട് സംഭാവന നൽകുമെന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് അറിയിച്ചു. അത്യാവശ്യം വേണ്ട പുനർനിർമാണ പ്രവർത്തനങ്ങൾക്കായി ലോകബാങ്ക് 178 കോടി ഡോളർ സഹായം നൽകും. തുർക്കിക്കും സിറിയയ്ക്കുമായി അമേരിക്ക 8.5 കോടി ഡോളർ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
തുർക്കിയിൽ റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം പുലർച്ചെ 4.17 ന് 17.9 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം. തെക്കുകിഴക്കൻ തുർക്കിയിലെ ഗാസിയാൻടേപിന് സമീപത്താണ് ഭൂചലനം അനുഭവപ്പെട്ടത്. തുർക്കിയിലെ ബൊഗാസിസി യൂണിവേഴ്‌സിറ്റിയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം ഭൂകമ്പത്തിന്റെ കേന്ദ്രമായ കഹ്‌റാമൻമാരസിലെ ഏകദേശം 40 ശതമാനം കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Story Highlights: UN urges ‘immediate ceasefire’ in Syria to facilitate quake aid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here