Advertisement

‘ആരെങ്കിലുമൊക്കെ ഇടപെടണ്ടേ?’ ? ഷീബയുടെ ചികിത്സയില്‍ എന്തിനാണ് രാഷ്ട്രീയം കാണുന്നത്; കെ.ബി ഗണേഷ്‌കുമാര്‍

March 15, 2023
Google News 3 minutes Read
Why include politics in Sheba's treatment KB Ganesh Kumar

പത്തനാപുരം സ്വദേശി ഷീബയുടെ ചികിത്സയ്ക്കായി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ നടത്തിയ ഇടപെടല്‍ ഫലം കണ്ടു. നിയമസഭയില്‍ ഉന്നയിച്ച വിഷയത്തെ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും സ്‌നേഹത്തോടെ ഏറ്റെടുത്തുവെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.(Why include politics in Sheba’s treatment KB Ganesh Kumar)

ആസ്റ്റര്‍ മെഡിസിറ്റി ഷീബയുടെ ചികിത്സ ഏറ്റെടുത്തിരിക്കുകയാണ്. ആസ്റ്റര്‍ മെഡിസിറ്റിയുടെ സിഇഒയുമായി സംസാരിച്ചു. ഷീബയ്ക്ക് എല്ലാ വിധ സഹായങ്ങളും അവര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ആ നല്ല തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ആസ്റ്ററിലെ ഡോക്ടര്‍മാരുമായും സംസാരിച്ചെന്നും എംഎല്‍എ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ‘ഇന്‍ഫെക്ഷന്‍ മാറാതെ ഒരു രോഗിയെ പെരുവഴിയിലേക്കിറക്കിവിടുകയും ബസില്‍ കേറി സൗകര്യം പോലെ വന്നോളാന്‍ പറഞ്ഞത് മര്യാദകേടാണ്. നിങ്ങളൊക്കെ കണ്ടതല്ലേ. അവര്‍ വസ്ത്രം ഇടയ്ക്കിടെ മാററിയാലും അതില്‍ മിനിറ്റുകള്‍ കൊണ്ടാണ് പഴുപ്പൊക്കെ വരുന്നത്. ഇതൊക്കെ ആരെങ്കിലും പറയണ്ടേ? ആരെതിര്‍ത്താലും ഒന്നുമില്ല. നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്’. രാഷ്ട്രീയമായിട്ടാണോ ഇത്തരം ഇടപെടലുകളെ കാണേണ്ടത് എന്നും കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ ചോദിച്ചു.

Read Also: അനേകായിരങ്ങൾക്ക് കൈത്താങ്ങായ പച്ചമനുഷ്യൻ; എംഎ യൂസുഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ദുഃഖകരം; ടിഎൻ പ്രതാപൻ എം പി

ഏഴുതവണ ശസ്ത്രക്രീയ നടത്തി ദുരിതത്തിലായ പത്തനാപുരം സ്വദേശി ഷീബയ്ക്കാണ് എംഎല്‍എയുടെ ഇടപെടലോടെ ചികിത്സ ലഭിക്കുന്നത്. ഷീബയെ ഇന്ന് എറണാകുളത്തെ ആസ്റ്റര്‍ മെഡി സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ആസ്റ്റര്‍ മെഡി സിറ്റി ആശുപത്രി ഷീബയ്ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും.

Story Highligh/ts: Why include politics in Sheba’s treatment KB Ganesh Kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here