Advertisement

വാലറ്റത്തിൻ്റെ ചെറുത്തുനില്പ്; മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് മികച്ച സ്കോർ

March 22, 2023
Google News 2 minutes Read
australia india 3rd odi

ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49 ഓവറിൽ 269 റൺസിന് ഓൾ ഔട്ടായി. സ്റ്റീവ് സ്‌മിത്ത് ഒഴികെ ഓസീസ് നിരയിൽ എല്ലാവരും ഇരട്ടയക്കം കടന്നു. എന്നാൽ, ആർക്കും ഫിഫ്റ്റി നേടാനായില്ല. 47 റൺസ് നേടിയ മിച്ചൽ മാർഷ് ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി കുൽദീപ് യാദവും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം പരമ്പര നേടും. രണ്ട് മത്സരം അവസാനിച്ചപ്പോൾ പരമ്പര 1-1 എന്ന നിലയിലാണ്. (australia india 3rd odi)

Read Also: ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പര; ഇന്ന് നിര്‍ണായക മത്സരം; പരിശീലനം കാണാന്‍ എം എസ് ധോണിയും

ഡേവിഡ് വാർണർ ടീമിലേക്ക് തിരികെയെത്തിയിട്ടും മിച്ചൽ മാർഷും ട്രാവിസ് ഹെഡും ചേർന്നാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ആക്രമിച്ചുകളിച്ച ഇരുവരും ചേർന്ന് വേഗത്തിൽ സ്കോർ ചെയ്തു. 31 പന്തിൽ 33 റൺസെടുത്ത ഹെഡിനെ പുറത്താക്കി 68 റൺസ് നീണ്ട ഈ കൂട്ടുകെട്ട് ഹാർദിക് പാണ്ഡ്യയാണ് പൊളിച്ചത്. നിലയുറപ്പിക്കും മുൻപ് സ്റ്റീവ് സ്‌മിത്തിനെ (0) മടക്കിയ ഹാർദിക് 47 പന്തിൽ 47 റൺസ് നേടിയ മിച്ചൽ മാർഷിനെയും പുറത്താക്കി ഇന്ത്യക്ക് മേൽക്കൈ നൽകി. നാലാം നമ്പറിലെത്തിയ ഡേവിഡ് വാർണർ മാർനസ് ലബുഷെയ്‌നുമൊത്ത് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചു. എന്നാൽ 40 റൺസ് നീണ്ട ഈ കൂട്ടുകെട്ട് കുൽദീപ് യാദവ് പൊളിച്ചു. വാർണറെയും (23), ലബുഷെയ്‌നെയും (28) പുറത്താക്കിയ കുൽദീപ് ഇന്ത്യക്ക് വീണ്ടും മുൻതൂക്കം സമ്മാനിച്ചു.

അലക്സ് കാരി – മാർകസ് സ്റ്റോയിനിസ് സഖ്യം ആറാം വിക്കറ്റിൽ 58 റൺസ് പടുത്തുയർത്തി ഓസ്ട്രേലിയയെ വീണ്ടും ട്രാക്കിലെത്തിച്ചു. സ്റ്റോയിനിസിനെ (25) അക്സറും കാരിയെ (38) കുൽദീപും മടക്കിഅയച്ചതോടെ ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എന്ന നിലയിലായി. തുടർന്ന് വാലറ്റത്ത് ഷോൺ ആബട്ട് (26), ആഷ്ടൻ ആഗർ (17), മിച്ചൽ സ്റ്റാർക്ക് (10), ആദം സാമ്പ (10 നോട്ടൗട്ട്) എന്നിവരുടെ സംഭാവനകൾ ഓസ്ട്രേലിയയെ മികച്ച സ്കോറിലെത്തിക്കുകയായിരുന്നു. ആബട്ടിനെ അക്സർ പുറത്താക്കിയപ്പോൾ മറ്റ് രണ്ട് വിക്കറ്റുകൾ മുഹമ്മദ് സിറാജ് നേടി.

Story Highlights: australia first innings india 3rd odi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here