ചികിത്സയിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകും : മന്ത്രി പി പ്രസാദ്

ആലപ്പുഴ ചേർത്തല താലൂക്ക് ആശുപത്രിയിലെ പേവിഷബാധ ചികിത്സയിൽ 14 കാരന്റെ ശരീരം തളർന്ന സംഭവത്തിൽ പ്രതികരണവുമായി ചേർത്തല എംഎൽഎയും മന്ത്രിയുമായ പി പ്രസാദ്. ചികിത്സയിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകും. ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ കുറിച്ചും നേഴ്‌സുമാരെ കുറിച്ചും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ കാര്യങ്ങൾ ആരോഗ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. കുട്ടിയുടെ ശരീരം തളർന്ന പരാതിയിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചുണ്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും വിശദീകരണം തേടി. ( cherthala taluk hospital issue minister p prasad )
ചേർത്തല താലൂക്ക് ആശുപത്രിയിൽ നിന്നും പേവിഷബാധക്കെതിരെയുള്ള വാക്‌സിനെടുത്ത കരുവ സ്വദേശികളായ പ്രദീപ് അനിത ദമ്പതികളുടെ ഏക മകൻ കാർത്തിക്കിന്റെ ശരീരം തളർന്നു പോയ സംഭവത്തിലാണ് ആരോഗ്യ വകുപ്പിന്റെ അന്വേഷണം പുരുഗമിക്കുന്നത്. ആലപ്പുഴ ഡെപ്യൂട്ടി ഡിഎംഒ ,ന്യൂറോളജിസ്റ്റ് ഫിസിഷൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. ചേർത്തല ആശുപത്രി അധികൃതരെ കുറിച്ച് വ്യാപകമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ വീഴ്ച ഉണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പി പ്രസാദ്
സംഭവത്തിൽ ബാലവകാശ കമ്മീഷനും വിശദീകരണം തേടിയിട്ടുണ്ട്.പത്തിന് കോട്ടയത്ത് നടക്കുന്ന സിറ്റിങ്ങിൽ പങ്കെടുത്ത് പ്രശ്‌നം വിശദീകരിക്കാൻ രക്ഷിതാക്കളോട് ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. കഴിഞ്ഞ ജനുവരി 19നാണ് പൂച്ചയുടെ നഖം കൊണ്ട് കാർത്തിക്കിന്റെ കൈക്ക് മുറിവേൽക്കുന്നത്. പേവിഷബാധ കുത്തിവെയ്പ്പിന്റെ ഒന്നാം ഡോസ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും സ്വീകരിച്ചു. തുടർന്നുള്ള മൂന്നു ഡോസുകൾ ചേർത്തല താലൂക്ക് ആശുപത്രിയിൽ നിന്നുമാണെടുത്തത്. ചേർത്തലയിൽ നിന്നും വാക്‌സിനെടുത്തപ്പോൾ മുതൽ കാർത്തിക്കിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെട്ട് തുടങ്ങിയെന്നാണ് മാതാപിതാക്കളുടെ പരാതി.
Story Highlights: cherthala taluk hospital issue minister p prasad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here