‘ഭക്ഷണം പോലും ഇല്ലാതെ ഭയന്നുവിറച്ച് കഴിയുകയാണ്, സഹായിക്കണം’; അഭ്യര്‍ത്ഥനയുമായി സുഡാനില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ടിന്റെ ഭാര്യ
സഹായം അഭ്യര്‍ത്ഥിച്ച്, സുഡാനില്‍ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ആല്‍ബര്‍ട്ടിന്റെ മൃതദേഹം മാറ്റാന്‍ കഴിഞ്ഞിട്ടില്ല. താനും മകളും ഭക്ഷണം പോലും ഇല്ലാതെ ഭയന്ന് കഴിയുകയാണെന്നും സൈബല്ല. സുഡാനില്‍ സൈനികരും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റ് മരിച്ചത്. (Albert who died in Sudan, wife seek help )
കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്തഭടനുമായ ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് സുഡാനില്‍ കൊല്ലപ്പെട്ടത്. തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഫ്‌ലാറ്റിന്റെ ജനലരികില്‍ നിന്ന് കാനഡയില്‍ വിദ്യാര്‍ത്ഥിയായ മകനുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റതെന്ന് ഭാര്യ സൈബല്ല വീട്ടുകാരെ അറിയിച്ചു. രണ്ട് ആഴ്ച മുന്‍പാണ് ഭാര്യ സൈബല്ലയും ഒന്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളും സുഡാനിലെത്തിയത്. സുഡാനില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സഹായം അഭ്യര്‍ഥിക്കുകയാണ് സൈബല്ല.
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ 7 മാസം മുന്‍പാണ് സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലെ ദാല്‍ ഗ്രാപ്പ് കമ്പനിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലിക്ക് ചേര്‍ന്നത്. അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടം. മകന്റെ മൃതതേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി ആവശ്യപ്പെട്ട് ആല്‍ബര്‍ട്ടിന്റെ അച്ഛന്‍ അഗസ്റ്റിന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ട്. സഹായം ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
Story Highlights: Albert who died in Sudan, wife seek help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here