കരടി ചത്ത സംഭവം ആകസ്മികം; മനേകാ ഗാന്ധിക്കെതിരെ മന്ത്രി എ.കെ ശശീന്ദ്രന്‍

വനംവകുപ്പിനെതിരായ മുന്‍ കേന്ദ്രമന്ത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മനേകാ ഗാന്ധിയുടെ വിമര്‍ശനം ദൗര്‍ഭാഗ്യകരമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. തിരുവനന്തപുരം വെള്ളനാട് ദൗത്യത്തിനിടെ കരടി കിണറ്റില്‍ വീണ് ചത്തത് ആകസ്മിക സംഭവമാണെന്നാണ് വനംമന്ത്രിയുടെ പ്രതികരണം.(AK Saseendran against Maneka Gandhi)
കരടി ചത്ത സംഭവത്തില്‍ വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം മനേകാ ഗാന്ധി ഉന്നയിച്ചിരുന്നു. കേരളത്തിലേത് ഏറ്റവും മോശം വനംവകുപ്പാണെന്നാണ് മനേകയുടെ വിമര്‍ശനം. ചത്തത് അത്യപൂര്‍വം ഇനത്തില്‍പ്പെട്ട കരടിയാണെന്നും അവര്‍ പറഞ്ഞു. കരടിയുടെ മരണത്തിന് ഇടയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. കരടിയെ വെടിവച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്നും സംഭവിച്ചത് നാണക്കേടാണെന്നും മേനക ഗാന്ധി ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു.
Read Also: കേരളത്തിലേത് ഏറ്റവും മോശം വനംവകുപ്പ്; കരടി ചത്ത സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി മേനക ഗാന്ധി
അതേസമയം കരടി ചത്ത സംഭവത്തില്‍ രക്ഷാദൗത്യ നടപടികളില്‍ വീഴ്ചയുണ്ടായെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുള്ള ജീവികളെ വെടിവയ്ക്കരുതെന്ന മാനദണ്ഡം ലംഘിച്ചു. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സാന്നിധ്യം ഉണ്ടായില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
Story Highlights: AK Saseendran against Maneka Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here