മുസ്ലിം സമുദായത്തിനുള്ള സംവരണം ഭരണഘടനാ വിരുദ്ധം; മതാടിസ്ഥാനത്തിലുള്ള സംവരണം വേണ്ടെന്ന് അമിത് ഷാ

മുസ്ലിം സമുദായത്തിനുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
മുസ്ലീം സമുദായത്തിനുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്. സംവരണം പാടില്ലെന്നാണ് ബിജെപി വിശ്വസിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം പാടില്ലെന്നും അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ നന്ദേഡിൽ ബിജെപി നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അമിത് ഷായുടെ പ്രസ്താവന.
മുസ്ലിങ്ങൾക്ക് സമുദായ സംവരണം നൽകുന്നതിൽ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണം. അയോധ്യ ക്ഷേത്ര നിർമാണത്തിലും മുത്തലാഖ് വിഷയത്തിലും ഏകീകൃത സിവിൽ കോഡ് നിയമത്തിലു താക്കറെ നയം വ്യക്തമാക്കണം. വീർ സവർക്കറെ എതിർക്കുന്ന കോൺഗ്രസ് നിലപാട് തന്നെയാണോ താക്കറെയ്ക്കുള്ളതെന്നും ആഭ്യന്തര മന്ത്രി ചോദിച്ചു.
Read Also: യുവതിയെ കൊലപ്പെടുത്തി അഴുക്കുചാലില്‍ തള്ളി; ക്ഷേത്ര പൂജാരി അറസ്റ്റില്‍
ഗാന്ധി കുടുംബത്തിലെ നാല് തലമുറയ്ക്ക് കഴിയാത്തതാണ് നരേന്ദ്രമോദി സർക്കാർ ഈ ഒൻപത് വർഷം കൊണ്ട് നേടിയത്. രാഹുൽ ഗാന്ധി വിദേശത്ത് പോയി രാജ്യത്തെ അപമാനിക്കുകയാണ്. എന്നാൽ ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ പുരോഗതി ഉയർത്തുകയാണ് നരേന്ദ്രമോദി ചെയ്യുന്നതെന്നും അമിത് ഷാ പറഞ്ഞു.
Story Highlights: Reservation for Muslims is against Constitution says Amit Shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here