നൗഷാദിന്റെ കൊലപാതകത്തിൽ ഭാര്യയ്ക്ക് സുഹൃത്തിന്റെ സഹായം ലഭിച്ചു; വീണ്ടും മൊഴിമാറ്റി അഫ്സാന

പത്തനംതിട്ട കലഞ്ഞൂരിൽ നൗഷാദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ അഫ്‌സാന വീണ്ടും മൊഴിമാറ്റി. കൊലപാതകത്തിൽ സുഹൃത്തിന്റെ സഹായം ലഭിച്ചെന്നാണ് അഫ്സാനയുടെ മൊഴി. താൻ തന്നെയാണ് നൗഷാദിനെ കൊന്നതെന്നും എന്നാൽ മറ്റൊരു യുവാവിന്റെ സഹായത്തോടെയാണ് മൃതദേഹം മാറ്റിയതെന്നുമാണ് പുതിയ മൊഴി. അഫ്സാനയുടെ സുഹൃത്തായ യുവതിയെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. അഫ്സാനയേയും കൊണ്ട് പരുത്തിപ്പാറയിൽ നിന്ന് പൊലീസ് മടങ്ങി.
2021 നവംബർ 5 മുതലാണ് 34 കാരനായ നൗഷാദിനെ കാണാതാകുന്നത്. മകനെ കാണാനില്ലെന്ന് കാണിച്ച് നൗഷാദിന്റെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്. ഇതിൽ പൊലീസ് അന്വേഷണം നടത്തി വരുകയായിരുന്നു. അഫ്‌സാനയുടെ മൊഴിയിലെ വൈരുധ്യത്തിൽ സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലാണ് കേസിൽ നിർണായകമായത്.
സംഭവത്തിൽ പൊലീസ് തുടരന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് നൗഷാദിന്റെ ഭാര്യ അഫ്‌സാനയെ ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിലാണ് കുഴിച്ചിട്ടെന്ന രീതിയിൽ ഭാര്യ മൊഴി നൽകിയത്. മൃതദ്ദേഹം കുഴിച്ചു മൂടിയെന്ന് പറയുന്ന പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
നൗഷാദിനെ കാണാനില്ലെന്ന പേരിൽ 2021 നവംബറിൽ പിതാവ് നൽകിയ കേസിലാണ് ഇപ്പോൾ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. മൃതദേഹം എവിടെ കുഴിച്ചിട്ടു എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ദാമ്പത്യ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
Story Highlights: Afsana changed her statement again in Naushad’s murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here