ട്വന്റിഫോര്‍ വാര്‍ത്തയില്‍ നടപടി; പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച അയിരൂര്‍ മുന്‍ എസ്എച്ച്ഒയെ പിരിച്ചുവിട്ടു
പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച അയിരൂര്‍ മുന്‍ എസ്എച്ച്ഒ ആര്‍ ജയസനലിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ധര്‍വേഷ് സഹേബ് ആണ് നടപടിയെടുത്തത്. ദൃശ്യങ്ങള്‍ സഹിതം ട്വന്റിഫോര്‍ പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. കൈക്കൂലി നല്‍കാത്തതിന് റിസോര്‍ട്ട് ഉടമയെ കള്ളക്കേസില്‍ കുടുക്കിയതിന് ജയസനില്‍ സസ്‌പെന്‍ഷനില്‍ ആയിരുന്നു. (police man who sexually abuse pocso case accused removed from service)
കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 17 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജയസനലിനെതിരെ പരാതി നല്‍കിയത്.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
ഗള്‍ഫിലായിരുന്ന പ്രതിയെ നാട്ടില്‍ വിളിച്ചുവരുത്തി തന്റെ താത്പര്യങ്ങള്‍ പരിഗണിച്ചാല്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് പറയുകയായിരുന്നു. പിന്നാലെ പ്രതിയെ ജയസനല്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ച് വരുത്തുകയും അവിടെ വച്ച് പീഡനത്തിനിരയാക്കുകയുമായിരുന്നു.
Story Highlights: policeman who sexually abuse pocso case accused removed from service
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here