Advertisement

വരികളില്‍ നിറയുന്ന കനിവും ആര്‍ദ്രതയും, മാതൃത്വത്തിന്റെ ഊഷ്മളതയും; ബാലാമണിയമ്മ ഓര്‍മയായിട്ട് 19 വര്‍ഷം

September 29, 2023
Google News 2 minutes Read
poetess Balamaniyamma death anniversary

പ്രശസ്ത കവയിത്രി ബാലാമണി അമ്മ ഓര്‍മയായിട്ട് പത്തൊന്‍പത് വര്‍ഷം. മാതൃത്വത്തിന്റെ കവിയെന്ന് അറിയപ്പെട്ടിരുന്ന ബാലാമണിയമ്മയുടെ കവിതകള്‍ ഒരേസമയം കരുണയും ആര്‍ദ്രതയും നിറഞ്ഞതും ശക്തമായ സ്വാതന്ത്ര്യസന്ദേശം ഉള്‍ക്കൊള്ളുന്നവയും ആയിരുന്നു. (poetess Balamaniyamma death anniversary)

മലയാള കവിതാലോകത്ത് സ്ത്രീപക്ഷവാദത്തെ പല മാനങ്ങളില്‍ ആവിഷ്‌കരിച്ച കവിയാണ് ബാലാമണി അമ്മ. കനിവും ആര്‍ദ്രത നിറഞ്ഞു നിന്ന വരികളികളിലൂടെ മലയാള കവിതയുടെ ഭാവുകത്വത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരുന്നു ബാലാമണിയമ്മ. ഭക്തിയും ദാര്‍ശനികതയും ദേശീയതയും കവിതകളുടെ അന്തര്‍ധാരയായി. ഒതുക്കിപ്പറയുകയും എന്നാല്‍ കനക്കേ പറയുകയുമായിരുന്നു ബാലാമണി അമ്മയുടെ ശൈലി.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഏതു നന്‍മയും ക്രമാല്‍ മുനകൂര്‍പ്പിച്ചിട്ടേറ്റം യാതനാവഹമാക്കാന്‍ കഴിയും നരനെന്നും വെറുതെ കുറ്റം പേശലൊക്കെയും താന്‍ ചെയ്ത തെറ്ററിയാനൊരാളെത്രയെത്ര നാള്‍ ജീവിക്കണം. ഇങ്ങനെ മൂര്‍ച്ചയേറിയ വരികളിലൂടെ ജീവിതതത്വങ്ങള്‍ പറയുമ്പോഴും നിഷ്‌കളങ്കമായ ശൈശവഭാവവും കവിതകളില്‍ മുന്നിട്ടുനിന്നു. മാതൃത്വത്തിന്റെ കവി എന്നാണ് മലയാളികള്‍ ബാലാമണി അമ്മയെ വിശേഷിപ്പിചത്.

പുരുഷാധിപത്യം നിലനിന്നിരുന്ന മലയാള കാവ്യലോകത്ത് സ്ത്രീയുടേയും അമ്മയുടേയും അനുഭവവും സ്ത്രീസ്വത്വവും ആവിഷ്‌കരിക്കാന്‍ ശ്രമിച്ച ആദ്യത്തെ മലയാള കവയിത്രിയാണ് ബാലാമണിയമ്മ. മലയാളസാഹിത്യലോകത്തിന് ബാലാമണിയമ്മ നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി മകളാണ്.

Story Highlights: poetess Balamaniyamma death anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here