കരയുദ്ധത്തിന് പടയൊരുക്കി ഇസ്രയേല്‍; ഗാസ അതിര്‍ത്തിയിലെത്തി ട്വന്റിഫോര്‍ സംഘം

കരയുദ്ധത്തിനുള്ള സന്നാഹമൊരുക്കി ഇസ്രയേല്‍ സൈന്യം. ഗാസ അതിര്‍ത്തിക്ക് സമീപം ഇസ്രയേലിന്റെ അസാധാരണ പടയൊരുക്കം തുടങ്ങി. കവചിത വാഹനങ്ങളും ടാങ്കറുകളും ഉള്‍പ്പെടെ എത്തിച്ചു.
കരയിലും ആകാശത്തും യുദ്ധസമാന സാഹചര്യമാണ് ഗാസയുടെ അതിര്‍ത്തികളില്‍. ഗാസ അതിര്‍ത്തിയിലെത്തിയ ട്വന്റിഫോര്‍ സംഘത്തിന് ഇസ്രയേല്‍ സൈന്യത്തിന്റെ പടയൊരുക്കത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. 2009ലെയും 2014ലെയും സൈനിക നടപടികളില്‍ ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇസ്രയേല്‍ എത്തിയിരുന്നില്ല. അബദ്ധമെന്ന് ഇസ്രയേല്‍ കരുതുന്ന ആ നീക്കം, ഇത്തവണയുണ്ടാകില്ല, പകരം അസാധാരണമായ നടപടികളിലേക്കാണ് സൈന്യം ഇപ്പോള്‍ കടക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 704 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ ഇസ്രായേലില്‍ നടത്തുന്ന സന്ദര്‍ശനത്തില്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരും ബന്ദികളാക്കപ്പെട്ടവരുമായ ഫ്രഞ്ചുകാരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു. ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ജറുസലേമില്‍ കൂടിക്കാഴ്ച നടത്തിയ മക്രോണ്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
Read Also: ഗാസയെ ഇല്ലാതാക്കാന്‍ ഇസ്രയേലിന് പച്ചക്കൊടി കാണിക്കരുത്; ഖത്തര്‍ അമീര്‍
ഇസ്രായേല്‍ ഉപരോധത്തെ തുടര്‍ന്ന് വെള്ളം, ഭക്ഷണം, വൈദ്യുതി, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നിഷേധിക്കപ്പെട്ട ഗാസയിലെ സാധാരണക്കാരായ 24 ലക്ഷം പേര്‍ക്ക് അതുറപ്പാക്കാനുള്ള മാനുഷിക ഇടപെടലിനും മക്രോണ്‍ നേതൃത്വം നല്‍കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍ട്സ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവരുടെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് മക്രോണിന്റെ ഇസ്രായേല്‍ സന്ദര്‍ശനം.
Story Highlights: Israel is preparing for land incursion in Gaza
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here