Advertisement

‘ഇസ്രയേൽ – പലസ്തീൻ യുദ്ധം പാലക്കാട് മണ്ഡലത്തെ സ്വാധീനിക്കുന്നു’; എൽഡിഎഫ് സർക്കാർ അട്ടിമറി ജയം നേടുമെന്ന് ലോക്‌സഭാ മൂഡ് ട്രാക്കർ ഫലം

December 9, 2023
Google News 2 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന്റെ രാഷ്ട്രീയ മനസ് വായിക്കാനുള്ള ട്വന്റിഫോര്‍ മൂഡ് ട്രാക്കർ സര്‍വേയില്‍ പാലക്കാട് എല്‍ഡിഎഫിന് അട്ടിമറി ജയമുണ്ടാകുമെന്ന് വിലയിരുത്തല്‍. കേന്ദ്രസർക്കാരിനെതിരെയുള്ള ശക്തമായ പ്രതികരണമാണ് സർവേയിൽ കാണാനാകുന്നത്.(24 Mood tracker Loksabha Election Results Palakkad)

പ്രത്യേകിച്ച് സംസ്ഥാനത്തെ ധനപ്രതിസന്ധിക്കും ക്ഷേമ പെൻഷൻ മുടങ്ങുന്നതിന് ഉത്തരവാദി കേന്ദ്രസർക്കാരെന്ന് സർവേയിൽ പങ്കെടുത്ത 29 ശതമാനം പേരും പറയുന്നു. എന്നാൽ കേന്ദ്രം ഭരിക്കുന്ന പാർട്ടി ഇ ഡിയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നില്ല എന്ന അഭിപ്രയം ഭൂരിപക്ഷം പേരും പറയുന്നു. കേന്ദ്രസർക്കാരിന്റെ പ്രവർത്തനം വളരെ മോശമെന്ന് പറയുന്ന 30 ശതമാനം പേരും ഉണ്ട്. സംസ്ഥാനത്ത് ബിജെപി വളരെ പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് പാലക്കാട്.

20000 സാമ്പിളുകളാണ് സര്‍വേയ്ക്കായി കോര്‍(സിറ്റിസണ്‍ ഒപ്പിനിയന്‍ റിസര്‍ച്ച് ആന്‍ഡ് ഇവാലുവേഷന്‍) എന്ന ഏജന്‍സി ശേഖരിച്ചത്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഓരോ മണ്ഡലത്തില്‍ നിന്നും ആയിരം സാമ്പിളുകള്‍ എന്ന വിധത്തിലാണ് സാമ്പിള്‍ ശേഖരണം നടത്തിയത്.കേരളത്തില്‍ സീറ്റുകളില്ലാതെ തുടരുമ്പോഴും അടുത്ത തെരഞ്ഞടുപ്പിന് തങ്ങള്‍ക്കെടുക്കാമെന്ന് ബിജെപി പ്രതീക്ഷവയ്ക്കുന്ന മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ടവയാണ് തൃശൂരും പാലക്കാടും.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള 24 മൂഡ്ട്രാക്കര്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബിജെപിയ്ക്ക് ആലപ്പുഴയിലുള്ള പിന്തുണ പോലും പാലക്കാട് ലഭിക്കാത്ത കാഴ്ചയാണ് കാണുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമെന്ന് പാലക്കാട്ടെ 55 ശതമാനം പേരും കരുതുന്നുവെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്.

പാലക്കാട് പരമ്പരാഗതമായി ഇടതുപക്ഷത്തിന് സ്വാധീനം കൂടുതൽ

പാലക്കാട് പരമ്പരാഗതമായി ഇടതുപക്ഷത്തിന് സ്വാധീനം കൂടുതലെന്ന് ട്വന്റിഫോർ എഡിറ്റർ ഇൻ ചാർജ് പി.പി ജെയിംസ് അഭിപ്രായപ്പെടുന്നു.ഒരു സ്ഥാനാർഥിയുടെ മികവ് കൊണ്ടാണ് കഴിഞ്ഞ തവണ ജയിച്ചത്. പൊളിറ്റിക്കലി പാലക്കാട് ഇടതിന് അനുകൂലമായ മണ്ഡലമാണ്. തൃശൂരിലും ആലപ്പുഴയിലും ഉള്ളതിനേക്കാൾ സർക്കാരിന് അനുകൂലമായ ട്രെൻഡ് പാലക്കാട് കാണിക്കുന്നു.

ജനങ്ങൾ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയും സംസ്ഥാനത്തെ കുറച്ച് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഒപ്പം രാഹുൽ ഗാന്ധി മത്സരിച്ചാൽ യുഡിഎഫിന് നേട്ടമുണ്ടാകില്ല എന്നാണ് സർവേ വിലയിരുത്തൽ. ആലപ്പുഴയെക്കാളും തൃശൂരിനെക്കാളും ഇടതിന് ശക്തമായ പിന്തുണ പാലക്കാട് നിന്ന് ലഭിക്കുമെന്നും പി.പി ജെയിംസ് വ്യക്തമാക്കി.

വിലക്കയറ്റം വലിയ വില നൽകേണ്ടിവരും

വോട്ടിനെ സ്വാധിനിക്കുന്ന പ്രധാന ഘടകം വിലക്കയറ്റമാണ്. 45 ശതമാനം സ്ത്രീകളുടെ പ്രധാന പ്രശ്‌നം വിലക്കയറ്റമാണെന്ന് സർവേ വ്യക്തമാക്കുന്നുവെന്ന് നിരീക്ഷകൻ അഖിൽ വ്യക്തമാക്കി. ഒരു വീട്ടിൽ നിന്നും ഒരു സ്ത്രീ സാമ്പിൾ എന്ന രീതിയിലാണ് സാമ്പിളുകൾ ശേഖരിച്ചത്. മണ്ഡലത്തിലെ ജനങ്ങളുമായി ആശയവിനിമയം നടത്തിയാണ് സർവേ നടത്തിയത്.

പാലക്കാട് ഇക്കൊല്ലം ചുവന്ന കോട്ടയാകും

യുഡിഎഫ് തുടരുമെന്ന് സര്‍വെയില്‍ പങ്കെടുത്ത 30 ശതമാനം പേര്‍ പറഞ്ഞപ്പോള്‍ 38 ശതമാനവും പറഞ്ഞത് എല്‍ഡിഎഫ് ജയിക്കുമെന്നാണ്. ബിജെപി ജയിക്കുമെന്ന് 17 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. മറ്റുള്ളവരെന്ന് 3 ശതമാനവും അഭിപ്രായമില്ലെന്ന് 12 ശതമാനവും രേഖപ്പെടുത്തി. വി കെ ശ്രീകണ്ഠന് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ സ്ഥാനം നിലനിര്‍ത്താനാകില്ലെന്ന് പറയുകയാണ് കൂടുതല്‍ പേരും.

വി കെ ശ്രീകണ്ഠന്റെ പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുമ്പോള്‍ തന്നെ സീറ്റ് യുഡിഎഫിന് നഷ്ടമാകുമെന്ന് ജനങ്ങള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം യുഡിഎഫിന് ഗുണമായ വി കെ ശ്രീകണ്ഠന്റെ വ്യക്തിപ്രഭാവം ഇത്തവണ വോട്ടായി വീഴില്ലെന്ന് ഫലങ്ങള്‍ തെളിയിക്കുന്നു. എം പിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതെന്ന് 3%, മികച്ചതെന്ന് 20%, ശരാശരിയെന്ന് 38 %, മോശമെന്ന് 14%, വളരെ മോശമെന്ന് 8%, അഭിപ്രായമില്ലെന്ന് 3% എന്നിങ്ങനെയാണ് ജനങ്ങളുടെ വിലയിരുത്തല്‍.

ഇസ്രായേൽ പലസ്തീൻ യുദ്ധം പോലും എൽഡിഎഫിനെ സ്വാധിനിക്കുന്നു

പാലക്കാട് വി കെ ശ്രീകണ്ഠൻ മികവ് തെളിയിക്കുമ്പോഴും ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്നാണ് സർവേ ഫലം. കഴിഞ്ഞ കാലങ്ങളിലൊക്കെ ജനങ്ങൾ എൽഡിഎഫിനൊപ്പമായിരുന്നുവെന്ന് ട്വന്റിഫോർ എഡിറ്റർ ഇൻ ചാർജ് പി.പി ജെയിംസ് അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ തവണ UDF ജയിച്ചതും അട്ടിമറിയെന്ന വിധമായിരുന്നു. ഇസ്രയേൽ- പലസ്തീൻ യുദ്ധത്തിൽ ആലപ്പുഴയിലും തൃശൂരിലും കണ്ടതിനേക്കാൾ കൂടുതൽ വികാരപരമായ എൽഡിഎഫിനൊപ്പം നിൽക്കുന്നത് പാലക്കാടാണ്. ന്യുനപക്ഷങ്ങൾക്കിടയിൽ എൽഡിഎഫിന് പിന്തുണ ലഭിക്കുമെന്നാണ് സർവേ റിപ്പോർട്ട്.

ബിജെപിയ്ക്ക് ആലപ്പുഴയിലുള്ള പിന്തുണ പോലും പാലക്കാട് ഇല്ല

കേരളത്തില്‍ സീറ്റുകളില്ലാതെ തുടരുമ്പോഴും അടുത്ത തെരഞ്ഞടുപ്പിന് തങ്ങള്‍ക്കെടുക്കാമെന്ന് ബിജെപി പ്രതീക്ഷവയ്ക്കുന്ന മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ടവയാണ് തൃശൂരും പാലക്കാടും. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള 24 മൂഡ്ട്രാക്കര്‍ സര്‍വെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബിജെപിയ്ക്ക് ആലപ്പുഴയിലുള്ള പിന്തുണ പോലും പാലക്കാട് ലഭിക്കാത്ത കാഴ്ചയാണ് കാണുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമെന്ന് പാലക്കാട്ടെ 55 ശതമാനം പേരും കരുതുന്നുവെന്നാണ് സര്‍വെ ഫലങ്ങള്‍ പറയുന്നത്. അതേസമയം ആലപ്പുഴയില്‍ ഇങ്ങനെ വിശ്വസിക്കുന്ന 39 ശതമാനം പേരേയുള്ളൂ.

സംസ്ഥാന സര്‍ക്കാരിനോട് താരതമ്യേനെ അനുകൂലമായ നിലപാടാണ് പാലക്കാടിനുള്ളത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതെന്ന് 4 ശതമാനവും മികച്ചതെന്ന് 11%, ശരാശരിയെന്ന് 36%, മോശമെന്ന് 20%, വളരെ മോശം 24%, അഭിപ്രായമില്ലെന്ന് 5 ശതമാനവും രേഖപ്പെടുത്തുന്നു.

തങ്ങള്‍ പിന്തുണയക്കുന്ന ദേശീയ നേതാവായി 47 ശതമാനം രാഹുല്‍ ഗാന്ധിയെ അടയാളപ്പെടുത്തുമ്പോള്‍ മോദിയ്‌ക്കൊപ്പം നില്‍ക്കുന്നത് 15 ശതമാനം പേര്‍ മാത്രമാണ്.സഹകരണബാങ്ക് തട്ടിപ്പുകാലത്തും ഇ ഡി രാഷ്ട്രീയ ആയുധമാണെന്ന് വിശ്വസിക്കുന്ന 30 ശതമാനം പേരും അല്ലെന്ന് പറയുന്ന 31 ശതമാനം പേരും പാലക്കാടുണ്ട്.

ഇന്ത്യ മുന്നണി ബിജെപിയ്ക്ക് ബദലാകുമെന്ന് 16 ശതമാനം പേരും ആകില്ലെന്ന് 34 ശതമാനം പേരും കരുതുന്നു.കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതെന്ന് പാലക്കാട്ടെ 4 ശതമാനവും, മികച്ചതെന്ന് 9%, ശരാശരി 24, മോശം 24, വളരെ മോശം 31 %, അഭിപ്രായമില്ലെന്ന് 8 ശതമാനവും പറയുന്നു.

ധനപ്രതിസന്ധിയ്ക്ക് സംസ്ഥാനം തന്നെയാണ് കാരണക്കാരെന്ന് 20 ശതമാനം പേരും കരുതുന്നു. ഇരുവരുമെന്ന് 26 ശതമാനവും അറിയില്ലെന്ന് 25 ശതമാനവും പറയുന്നു. സംസ്ഥാന സര്‍ക്കാരിനോട് താരതമ്യേനെ അനുകൂലമായ നിലപാടാണ് പാലക്കാടിനുള്ളത്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതെന്ന് 4 ശതമാനവും മികച്ചതെന്ന് 11%, ശരാശരിയെന്ന് 36%, മോശമെന്ന് 20%, വളരെ മോശം 24%, അഭിപ്രായമില്ലെന്ന് 5 ശതമാനവും രേഖപ്പെടുത്തുന്നു.

Story Highlights: 24 Mood tracker Loksabha Election Results Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here