Advertisement

റാഗിങ് അല്ല, സിദ്ധാർത്ഥിൻ്റേത് കൊലപാതകം, SFIയിൽ ചേരാത്തതിന്റെ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്; കെ.സി വേണുഗോപാൽ

March 1, 2024
Google News 1 minute Read
SFI responsible for Siddharth's death; kc venugopal

വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ ജീവനൊടുക്കിയ സംഭവത്തിൽ ​ഗുരുതര ആരോപണവുമായി കെസി വേണു​ഗോപാൽ. നടന്നത് റാഗിങ് അല്ലെന്നും സിദ്ധാർത്ഥിൻ്റേത് കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു. SFIയിൽ ചേരാത്തതിന്റെ വൈരാഗ്യമാണ് പൈശാചിക കൊലപാതകത്തിൽ കലാശിച്ചത്.

ഹോസ്റ്റലുകൾ പാർട്ടി ഗ്രാമങ്ങളായി മാറിയിരിക്കുകയാണ്. SFI ഹോസ്റ്റലുകളെ കോൺസൺട്രേഷൻ ക്യാമ്പുകളെ പോലെ ആക്കി മാറ്റുകയാണ്. എസ് എഫ് ഐ യെ ക്രിമിനൽ സംഘമാക്കി വളർത്തി എല്ലാ ഒത്താശയും ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയെയും സംഭവത്തിൽ പ്രതിപട്ടികയിൽ ചേർക്കണം.

കോളജുകൾ ക്രിമിനൽ സംഘങ്ങളുടെ താവളമാക്കി കൂടെ നിൽക്കാത്തവരെ പീഡിപ്പിക്കുകയാണ്. കൊലപാതികകൾക്ക് സംരക്ഷണം നൽകുമെന്ന സന്ദേശം നൽകുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തിൽ ഇന്നുള്ളത്.
മുഖ്യമന്ത്രിയെ ഓർത്ത് ലജ്ജിക്കുന്നു. സംഭവത്തിൽ അധ്യാപക സമൂഹം പ്രതിക്കൂട്ടിലാണ്.

സിദ്ധാർത്ഥിന്റെ മാതാപിതാക്കളുടെ അവസ്ഥ ഹൃദയഭേദകമാണ്. ഉന്നത പഠനത്തിന് അയച്ച മകനുണ്ടായത് ദാരുണ വിധിയായിപ്പോയി. ഉത്തരേന്ത്യയിൽ കാണുന്ന പോലുള്ള ആൾക്കൂട്ട ആക്രമണത്തിൻ്റെ ഇരയാണ് സിദ്ധാർത്ഥ്.
ഏത് ലോകത്താണ് ഇവരൊക്കെ ജീവിക്കുന്നത്. കോളജിൽ അധ്യാപകരുടെ റോൾ എന്താണ്.

അധ്യാപകർ നിർഭയത്തോടെ കാര്യങ്ങൾ തുറന്നുപറയാൻ തയ്യാറാകണം. മാർക്സിസ്റ്റ് പാർട്ടിയുടെ ഭിക്ഷ യാചിച്ചു നിൽക്കേണ്ട സാഹചര്യത്തിലാണോ കേരളത്തിലെ ജനാധിപത്യ സമൂഹം. സിദ്ധാർത്ഥുന് നീതി വാങ്ങിക്കൊടുക്കാൻ ഏതറ്റം വരെയും പോകാൻ കോൺഗ്രസ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധാർത്ഥൻ മരിക്കും മുൻപ് നേരിട്ടത് സമാനതകളില്ലാത്ത ആക്രമണമാണ്. രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ നിരവധി അടയാളങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. സിദ്ധാർത്ഥിനെ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

സിദ്ധാർത്ഥിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് കുടുംബവും സഹപാഠികളും. തൂങ്ങി മരിച്ചതിന്റെ പാടുകൾക്ക് പുറമേ സിദ്ധാർത്ഥിന്റെ കഴുത്തിൽ രണ്ട് ദിവസം പഴക്കംചെന്ന മുറിവും ഉണ്ടായിരുന്നു. ഇതിന് പുറമേ വയറിലും നെഞ്ചിലും ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദ്ദനത്തിന്റെ അടയാളങ്ങളുണ്ട്.

കോളജ് യൂണിയൻ പ്രസിഡന്റിന്റെ നേതൃത്വത്തിൽ കുറേ പേർ സിദ്ധാർത്ഥിനെ ഇലക്ട്രിക് വയർ കൊണ്ട് മർദ്ദിച്ചതായും സഹപാഠികൾ മൊഴി നൽകിയിരുന്നു. ഇലക്ട്രിക് വയറിന് പുറമേ ബെൽറ്റ് കൊണ്ട് മർദ്ദിച്ചതിന്റെ പാടുകളും ശരീരത്തുണ്ടായിരുന്നു. കസേരയിൽ ഇരുത്തി മർദ്ദിച്ച ശേഷം പുറകിലേക്ക് തള്ളിയിട്ട് നിലത്തിട്ട് ചവിട്ടിയതാകാനുള്ള സാധ്യതകളുണ്ടെന്ന് ഫോറൻസിക് വിദഗ്ധർ പറയുന്നു. 12 പേരാണ് നിലവിൽ കേസിലെ പ്രതികളെങ്കിലും കൂടുതൽ പേർ സിദ്ധാർത്ഥിനെ ആക്രമിച്ചതായാണ് സൂചന.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here