Advertisement

പൊലീസിൻ്റെ പക്ഷപാതനിലപാട് മുഖ്യമന്ത്രി ശരിവച്ചു; വൈദികനെ വാഹനമിടിപ്പിച്ച സംഭവത്തിൽ വിമർശനവുമായി എപി വിഭാഗം സമസ്ത മുഖപത്രം

March 11, 2024
Google News 2 minutes Read
siraj editorial criticize pinarayi

കോട്ടയം പൂഞ്ഞാറിൽ പള്ളിമുറ്റത്ത് വൈദികനെ വാഹനമിടിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് എപി വിഭാഗം സമസ്ത മുഖപത്രം സിറാജിൻ്റെ എഡിറ്റോറിയൽ. മുഖ്യമന്ത്രിയുടെ പ്രതികരണം വസ്തുതകൾ ശരിയായി മനസ്സിലാക്കാതെയാണ്. പ്രസ്താവന തിരുത്തണം. കുറ്റകൃത്യങ്ങൾക്ക് മതഛായ നൽകുന്നത് നാടിനെ അരക്ഷിതമാക്കുമെന്നും എഡിറ്റോറിയലിൽ പറയുന്നു. (siraj editorial criticize pinarayi)

കേരള മുഖ്യമന്ത്രിയെ പോലെ പരിണിതപ്രജ്ഞനായ ഒരു ഭരണാധികാരിയിൽ നിന്ന് ഇത്തരം പ്രസ്താവനകൾ ഉണ്ടായിക്കൂടാ എന്ന് എഡിറ്റോറിയലിൽ മുന്നറിയിപ്പ് നൽകുന്നു. സംഘപരിവാറിനെ മൂലക്കിരുത്താൻ ബാധ്യതപ്പെട്ടവരാണ് കേരളത്തിലെ ഇടത് ഐക്യമുന്നണി. ഓരോ വാക്കിലും സൂക്ഷ്മത ഉണ്ടാകണം. വിഷയത്തിൽ പൊലീസ് പക്ഷപാത നിലപാടാണ് സ്വീകരിച്ചത്. അത് ശരിവെക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നും എഡിറ്റോറിയൽ പറയുന്നു.

സമസ്തയുടെ മുഖപത്രം സുപ്രഭാതവും എഡിറ്റോറിയലിലൂടെ മുഖ്യമന്ത്രിയെ വിമർശിച്ചിരുന്നു. അതിക്രമത്തെ മതം നോക്കി വിലയിരുത്തിയ മുഖ്യമന്ത്രി മതേതതര കേരളത്തെ അമ്പരപ്പിച്ചു. മതം നോക്കി ഇടപെടുന്ന വർഗീയവാദികളുടെ രീതിയിലേക്ക് മുഖ്യമന്ത്രി താഴ്ന്നവെന്ന് മുഖപത്രത്തിൽ വിമർശനം. മുഖ്യമന്ത്രിക്ക് ഇതെന്തുപറ്റി എന്ന തലക്കെട്ടോടെയായിരുന്നു വിമർശനം.

Read Also: വൈദികനെ വാഹനമിടിപ്പിച്ച സംഭവം; ‘അതിക്രമം മതം നോക്കി വിലയിരുത്തിയ മുഖ്യമന്ത്രി മതേതര കേരളത്തെ അമ്പരപ്പിച്ചു’; വിമർശനവുമായി സമസ്ത മുഖപത്രം

ഒരു വിഭാഗത്തെ ബോധപൂർവം കുഴപ്പക്കാരായി ചിത്രീകരിക്കുന്നത് സംഘപരിവാർ രീതിയാണന്നും അവർക്കെല്ലമുള്ള നാവായി മുഖ്യമന്ത്രി മാറിയെന്ന് സുപ്രഭാതത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.

ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖത്തിനിടെയായിരുന്നു മുഖ്യമന്ത്രി പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന പള്ളിയിൽ നടന്ന സംഭവത്തിൽ വിമർശനം ഉന്നയിച്ചത്. എന്ത് തെമ്മാടിത്തമാണ് അവിടെ കാട്ടിയതെന്ന് മുഖ്യമന്ത്രി ചോ​ദിച്ചിരുന്നു. ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്നു പറയുമ്പോൾ എല്ലാവരും ഉണ്ടാകും എന്നല്ലേ നമ്മൾ കരുതുന്നത്. പക്ഷെ അതിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞു പിടിച്ചല്ല പൊലീസ് അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന ചർച്ചിലെ വൈദികനെ വാഹനമിടിപ്പിച്ചെന്ന കേസിൽ 27 വിദ്യാർഥികളെയാണ് വധശ്രമക്കുറ്റമടക്കം ചുമത്തി പ്രതി ചേർത്തിരുന്നത്. ഇതിൽ 10 പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. കേസിൽ മുഴുവൻ പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Story Highlights: siraj editorial criticize pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here