ആടുജീവിതത്തിന് പ്രതീക്ഷയുടെ വലിയ ഭാരമുണ്ടോയെന്ന് ചോദ്യം; തനിക്ക് വലിയ സമ്മര്‍ദം അനുഭവപ്പെടാത്തതിന്റെ കാരണം പറഞ്ഞ് പൃഥ്വിരാജ്
മലയാളികളെ ഒട്ടുമിക്കവരേയും നജീബിന്റെ നോവറിയിച്ച ബെന്യാമിന്റെ ആടുജീവിതമെന്ന നോവല്‍, മികച്ച സംവിധായകരിലൊരാളായ ബ്ലെസ്സിയുടെ വര്‍ഷങ്ങളുടെ അധ്വാനം, പൃഥ്വിരാജെന്ന നടന്‍ ഒരു കഥാപാത്രത്തിനുവേണ്ടി നടത്തിയ അവിശ്വസനീയമായ രൂപപരിണാമങ്ങള്‍, എ ആര്‍ റഹ്മാന്റെ സംഗീതം, വര്‍ഷങ്ങള്‍ അധ്വാനിച്ചുള്ള ചിത്രീകരണം… ആടുജീവിതം തിയേറ്ററുകളിലെത്താനിരിക്കെ പ്രേക്ഷകര്‍ എന്തായാലും വലിയ പ്രതീക്ഷകളിലാണ്. പ്രതീക്ഷയുടെ അമിത ഭാരത്തെക്കുറിച്ച് ചോദിച്ചാല്‍ തനിക്ക് വലിയ സമ്മര്‍ദം അനുഭവപ്പെടുന്നില്ലെന്നാണ് പൃഥ്വിരാജിന്റെ മറുപടി. അതിന് അദ്ദേഹത്തിന് കൃത്യമായ വിശദീകരണവുമുണ്ട്. (Happy to meet you Prithviraj Sukumaran Aadujeevitham movie)
പ്രക്ഷേക പ്രതീക്ഷയുടെ കാര്യത്തില്‍ മറ്റ് സിനിമകളേക്കാള്‍ സ്വാതന്ത്ര്യം ആടുജീവിതത്തിന് ലഭിക്കുന്നുവെന്ന് വിശ്വസിക്കുന്നതായി ട്വന്റിഫോറിന് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു. കാരണം കുറഞ്ഞപക്ഷം മലയാളികള്‍ക്കെങ്കിലും ഇത് എത്തരത്തിലുള്ള സിനിമയായിരിക്കുമെന്ന് അറിയാം. എന്താണ് കഥയെന്ന് മലയാളികള്‍ക്കറിയാം. ഒന്നും അറിയാത്ത പ്രേക്ഷകര്‍ക്ക് മുന്നിലേക്കല്ല ഈ കഥ ഞങ്ങള്‍ വയ്ക്കുന്നത്. പുറത്തുവന്ന ടീസറുകളും ഗാനങ്ങളുമെല്ലാം സിനിമ എത്തരത്തിലാണ് ചിത്രീകരിക്കപ്പെട്ടത് എന്ന് വളരെ സത്യസന്ധമായി വിവരിക്കുന്നതാണെന്നും പൃഥ്വിരാജ് പറഞ്ഞു. അതുകൊണ്ട് തന്നെ വലിയ സമ്മര്‍ദം അനുഭവപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ
ചിത്രം ഒരു ആഗോള സിനിമയായിരിക്കുമോ എന്ന ചോദ്യത്തിനും പൃഥ്വിരാജിന് വളരെ കൃത്യമായ മറുപടിയുണ്ടായിരുന്നു. പാന്‍ ഇന്ത്യന്‍ സിനിമയോ ആഗോള സിനിമയോ നിര്‍മിക്കാനാകില്ലെന്നും നല്ല സിനിമയുണ്ടാക്കി, അതിന് നല്ല റിലീസൊരുക്കി പ്രത്യാശിക്കാനേ സിനിമാ പ്രവര്‍ത്തകര്‍ക്ക് കഴിയൂ എന്നും പൃഥ്വിരാജ് പറഞ്ഞു. മനോഹരമായ ഫ്രെയിമുകള്‍ ഉള്ളത് കൊണ്ട് മാത്രം ഒരു സിനിമ പാന്‍ ഇന്ത്യനാകുമെന്ന് കരുതുന്നില്ല. ആടുജീവിതത്തിന്റെ കഥ ലോകത്തിലെല്ലാ മനുഷ്യര്‍ക്കും റിലേറ്റ് ചെയ്യാനാകുന്നതാണെന്നും ജനങ്ങളാണ് ഇനി കണ്ട് അഭിപ്രായം പറയേണ്ടതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം:
Story Highlights : Happy to meet you Prithviraj Sukumaran Aadujeevitham movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here