Advertisement

വടകരയില്‍ കെ കെ ശൈലജ വിജയിക്കും, പിണറായി വിജയന്‍ ഇഷ്ടനേതാവ്; വടകരയിലെ 24 ഇലക്ഷന്‍ സര്‍വെ ഫലം

April 7, 2024
Google News 2 minutes Read
24 election survey Vadakara constituency politics explained

എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം നടത്താനിരിക്കുന്ന വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ വിജയിക്കുമെന്ന് 24 ഇലക്ഷന്‍ സര്‍വെ ഫലം. ടി പി ചന്ദ്രശേഖരന്റെ അരുംകൊലയ്ക്ക് ഒന്നര പതിറ്റാണ്ട് ശേഷം ഈ മണ്ഡലം കെ കെ ശൈലജയുടെ പ്രതിച്ഛായ ബലത്തില്‍ എല്‍ഡിഎഫിന് പിടിച്ചെടുക്കാനാകുമെന്നാണ് വടകരയുടെ മനസിലെന്ന് ട്വന്റിഫോര്‍ തെരഞ്ഞെടുപ്പ് സര്‍വെ ഫലം തെളിയിക്കുന്നു. സര്‍വെയില്‍ പങ്കെടുത്ത 45.5 ശതമാനം പേരാണ് കെ കെ ശൈലജ വടകരയുടെ എംപിയാകുമെന്ന് വിലയിരുത്തുന്നത്. തൊട്ടുപിന്നില്‍ തന്നെ ഷാഫി പറമ്പിലുണ്ട്. 42.9 ശതമാനം പേരാണ് ഷാഫി പറമ്പില്‍ വടകരയില്‍ ജയിച്ചുകയറുമെന്ന് കരുതുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണ ജയിക്കുമെന്ന് 9.9 ശതമാനം പേരും മറ്റുള്ളവര്‍ എന്ന ഓപ്ഷന്‍ സര്‍വെയില്‍ പങ്കെടുത്ത 1.7 ശതമാനം പേരും തെരഞ്ഞെടുത്തു. (24 election survey Vadakara constituency politics explained)

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം മുതല്‍ പാനൂര്‍ ബോംബ് സ്‌ഫോടനം വരെ നിരവധി വിഷയങ്ങളാണ് വടകരയില്‍ ഇത്തവണ പ്രതിഫലിക്കുക. ഇതിനൊപ്പം ചില പൊതുവിഷയങ്ങളും വടകരയിലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ശരാശരിയിലും താഴെയായാണ് വടകരക്കാര്‍ വിലയിരുത്തുന്നത്. കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വളരെ മികച്ചതെന്ന് 8% പേരും മികച്ചതെന്ന് 7.8 ശതമാനവും ശരാശരിയെന്ന് 39.5% പേരും മോശമെന്ന് 22.2 ശതമാനവും വളരെ മോശമെന്ന് 22.5 ശതമാനവും അടയാളപ്പെടുത്തുന്നു.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന് 39.5 ശതമാനവും വിലയിരുത്തുമെന്ന് 60.5 ശതമാനവും പറയുന്നു. പിണറായി വിജയനാണ് വടകരക്കാരുടെ ഇഷ്ട രാഷ്ട്രീയ നേതാവ്. 51.7 ശതമാനം പേരും ഇഷ്ടനേതാവായി പിണറായിയേയും 20 ശതമാനം പേര്‍ വി ഡി സതീശനേയും 13.1 ശതമാനം വി ഡി സതീശനേയും 9.5 ശതമാനം പേര്‍ കെ സുരേന്ദ്രനേയും തെരഞ്ഞെടുത്തു.

ആര്‍എംപിയ്ക്ക് നിര്‍ണായകമായ വോട്ടുകളുള്ള ഈ മണ്ഡലത്തില്‍ സിപിഐഎം അട്ടിമറി വിജയം നേടുമെന്നാണ് ട്വന്റിഫോര്‍ സര്‍വെയില്‍ പങ്കെടുക്കുന്നവരുടെ അഭിപ്രായം സൂചന നല്‍കുന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന സമയത്ത് നടത്തിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കെ കെ ശൈലജയെ തുണയ്ക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. സ്ത്രീ വോട്ടറുമാരില്‍ കെ കെ ശൈലജയ്ക്ക് സ്വാധീനമുറപ്പിക്കാനായേക്കും. സര്‍വെയില്‍ പങ്കെടുത്ത 45.5 ശതമാനം പേരാണ് കെ കെ ശൈലജ വടകരയുടെ എംപിയാകുമെന്ന് വിലയിരുത്തുന്നത്. തൊട്ടുപിന്നില്‍ തന്നെ ഷാഫി പറമ്പിലുണ്ട്. 42.9 ശതമാനം പേരാണ് ഷാഫി പറമ്പില്‍ വടകരയില്‍ ജയിച്ചുകയറുമെന്ന് കരുതുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണ ജയിക്കുമെന്ന് 9.9 ശതമാനം പേരും മറ്റുള്ളവര്‍ എന്ന ഓപ്ഷന്‍ സര്‍വെയില്‍ പങ്കെടുത്ത 1.7 ശതമാനം പേരും തെരഞ്ഞെടുത്തു.

കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് വടകരയിലും പ്രതിധ്വനിച്ചിരുന്നു. ഇത് യുഡിഎഫിന് ഗുണം ചെയ്തു. എന്നാല്‍ ഇത്തവണ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം മുന്‍ തവണത്തേത് പോലെ ഒരു പ്രധാന ചര്‍ച്ചാ വിഷയമാകില്ലെന്നാണ് വിലയിരുത്തല്‍. വടകരയില്‍ കെ കെ ശൈലജയ്ക്ക് മേല്‍ക്കൈയുണ്ടെന്ന് പറയുമ്പോഴും എല്‍ഡിഎഫിന് എളുപ്പത്തില്‍ ജയിച്ചുകയറാനാകില്ലെന്നും ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടാകുമെന്നും ഏതേ വിധത്തിലും തെരഞ്ഞെടുപ്പ് ഫലം മാറിമറിയാമെന്നും സര്‍വെ ഫലം സൂചിപ്പിക്കുന്നു. കേരളത്തിലെമ്പാടും 20000 സാമ്പിളുകള്‍ ശേഖരിച്ചാണ് സിറ്റിസണ്‍സ് ഒപ്പിനിയന്‍ റിസേര്‍ച്ച് ആന്‍ഡ് ഇവാലുവേഷന്‍(കോര്‍) തെരഞ്ഞെടുപ്പ് സര്‍വെ നടത്തിയത്.

Story Highlights : 24 election survey Vadakara constituency politics explained

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here