വോട്ടുപിടിക്കാൻ 500 രൂപ നൽകിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂരിൽ തെരഞ്ഞെടുപ്പ് മറവിൽ പണം വാഗ്ദാനം ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. പണം വിതരണം ചെയ്ത ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് നിർദ്ദേശം. ഒളരി ശിവരാമപുരം കോളനിയിലെ ഒരു വീടിന് 500 രൂപ വീതം നൽകിയെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് പ്രാഥമിക നടപടികൾ ആരംഭിച്ചു.
തൃശ്ശൂരിൽ ഒളരിയിലെ ശിവരാമപുരം കോളനിയിൽ വോട്ടുചെയ്യാൻ വീടുകളിൽ അഞ്ഞൂറ് രൂപ വീതം വിതരണം ചെയ്തെന്ന് ആരോപണം. ശ്രമം നാട്ടുകാർ തടഞ്ഞതോടെ ബിജെപി പ്രവർത്തകർ ഓടി രക്ഷപ്പെട്ടു. ബിജെപിക്ക് വോട്ടുചെയ്യാനാണ് ഓരോ വീടിനും അഞ്ഞൂറ് വീതം പണം എത്തിച്ചത്.
അതേസമയം ആറ്റിങ്ങൽ നഗരൂരിൽ സ്ലിപ്പ് വിതരണത്തിനിടെ യുഡിഎഫ് പ്രവർത്തകർ പണം നൽകിയെന്ന ആക്ഷേപവും ഉയർന്നു. പരാതിയെ തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധനയിൽ സംശയാസ്പദമായ രീതിയിൽ യുഡിഎഫ് പ്രവർത്തകരിൽ നിന്നും 5000 രൂപ കണ്ടെത്തി.
സീരിയൽ നമ്പർ രേഖപ്പെടുത്തിയ ശേഷം പണം തിരികെ നൽകാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ സിപിഐഎം പ്രവർത്തകർ പ്രതിഷേധിച്ചു.
Story Highlights : Offer 500 rupees to voters Collector ordered an inquiry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here