Advertisement

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും; നാഡീരോഗത്തെ തോൽപ്പിച്ച് സെലിൻ ഡിയോൺ പാരിസ് ഒളിംപിക്സ് വേദിയിൽ

July 27, 2024
Google News 1 minute Read

ഗുരുതര നാഡീരോഗം ബാധിച്ച ഇതിഹാസ ഗായിക സെലിൻ ഡിയോണിന്റെ മടങ്ങിവരവിന് സാക്ഷ്യം വഹിച്ച് പാരിസ് ഒളിംപിക്സ് ഉദ്ഘാടനവേദി. നീണ്ട ഇടവേളക്ക് ശേഷമാണ് ടൈറ്റാനിക് ഗായിക വീണ്ടും പൊതുവേദിയിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നത്. സ്റ്റിഫ് പേഴ്സൺ സിൻഡ്രോം എന്ന നാഡിവ്യവസ്ഥയെ ബാധിച്ചതാണ് സെലിൻ ഡിയോണിനെ തളർത്തിയത്.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മൂന്ന് വർഷത്തിലേറെയായി പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സെലിൻ ഡിയോൺ.പേശികളുടെ ചലനം സ്തംഭിച്ച്, നടക്കാനും പാടാനും കഴിയാതായെന്ന് സെലിന്‍ നിറകണ്ണുകളോടെ 2022 ഡിസംബറില്‍ വെളിപ്പെടുത്തിയിരുന്നു. 10 ലക്ഷത്തിൽ ഒരാൾക്കു വരുന്ന സ്റ്റിഫ് പഴ്സൻ സിൻഡ്രോം എന്ന രോഗമാണ് സെലിന്‍ ഡിയോണിനെ ബാധിച്ചത്. പിന്നാലെ യൂറോപ്യന്‍ പര്യടനം റദ്ദാക്കി പൊതുഇടങ്ങളില്‍ നിന്ന് താരം അപ്രത്യക്ഷയായി.

അതേസമയം ഒളിംപിക്‌സ് 2024 ന് പാരീസിൽ വര്‍ണാഭമായ തുടക്കം. സെയ്ന്‍ നദിക്കരയിൽ നടന്ന പ്രൌഡ ഗംഭീരമായ ചടങ്ങിലെ മാർച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീമായിരുന്നു. ഒളിംപിക് ദീപശിഖയെ ഫ്രാന്‍സിന്റെ പതാകയുടെ നിറത്തിലുള്ള വര്‍ണക്കാഴ്ച്ചയൊരുക്കിയാണ് സെയ്ന്‍ നദിയില്‍ സ്വീകരിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങി നിരവധി പ്രമുഖർ അണിനിരന്ന ഉദ്ഘാടന ചടങ്ങ് കായിക ലോകത്തെ വിസ്മയിപ്പിച്ചുയ സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു.12 വിഭാഗങ്ങളില്‍ നിന്നായി 78 പേരാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഹോണ്ടുറാസിന് പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങളെയും വഹിച്ച് കൊണ്ടുള്ള നൗക സെയ്ന്‍ നദിയിലൂടെ കടന്നുപോയത്. ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്.

Story Highlights :  Celine Dion makes stirring comeback at Olympics 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here