മുണ്ടക്കൈയിൽ റഡാർ പരിശോധനയിൽ ജീവൻ്റെ സാന്നിധ്യമെന്ന് സൂചന

മുണ്ടക്കൈയിൽ റഡാർ പരിശോധനയിൽ ജീവൻ്റെ സാന്നിധ്യം കണ്ടെത്തി. മണ്ണിനടിയിൽ മനുഷ്യ സാന്നിധ്യം കണ്ടെത്താനാൻ നടത്തിയ പരിശോധനയിൽ രണ്ട് തവണയാണ് സിഗ്നൽ ലഭിച്ചത്. റഡാർ പരിശോധനയിൽ ലഭിച്ചത് ശ്വാസത്തിന്റെ സിഗ്നലാണ്. സിഗ്നൽ ലഭിച്ചതിന് സമീപം കിണറുമുണ്ട്. കിണറിൽ നേരത്തെ പരിശോധന നടത്തിയെന്ന് എൻഡിആർഎഫ് അറിയിച്ചു.
കിണറ്റിൽ ഒന്നും ഇല്ലെന്നും NDRF സംഘം.സിഗ്നൽ ലഭിച്ചത് കെട്ടിടത്തിന്റെ അടുക്കള ഭാഗത്താണ്. മൂന്ന് മീറ്റർ ആഴത്തിൽ തുടർച്ചയായി സിഗ്നൽ ലഭിച്ചു. കാണാതായത് പിതാവിനെയും സഹോദരനെയുമെന്ന് കെട്ടിട ഉടമ യൂനസ്. വീട്ടിൽ വളർത്ത് മൃഗങ്ങൾ ഉണ്ടായിരുന്നില്ലെന്നും കെട്ടിട ഉടമ പറഞ്ഞു. ജീവനുള്ള വസ്തു എന്തുമാകാമെന്നും പരിശോധനയ്ക്കുശേഷമെ ഇക്കാര്യം വ്യക്തമാകുകയുള്ളുവെന്നാണ് അധികൃതര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്‍റെ നാലാം ദിനത്തിലെ നിര്‍ണായക ദൗത്യമാണിപ്പോള്‍ നടക്കുന്നത്.
കെട്ടിടത്തിൽ ജീവനോടെ ആരെങ്കിലും ഉണ്ടാകുമെന്ന സംശയമുള്ളതിനാല്‍ സൂക്ഷമമായിട്ടാണ് രക്ഷാപ്രവര്‍ത്തനം. കമ്പിപ്പാരയും മറ്റും ഉപയോഗിച്ച് എന്‍ഡിആര്‍എഫ് സംഘം കെട്ടിടത്തിന്‍റെ ഒരു ഭാഗം നീക്കം ചെയ്താണ് തെരച്ചില്‍ നടത്തുന്നത്. ജീവനുള്ള ഒരു വസ്തുവായിരിക്കാം കെട്ടിടത്തിനുള്ളിലുണ്ടാകുകയെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നതെന്ന് സിഗ്നല്‍ ലഭിച്ച കെട്ടിടത്തിന് സമീപത്ത് താമസിച്ചിരുന്ന പ്രദേശവാസി പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് സ്ഥലത്ത് നിന്ന് ആളുകളെ അകലത്തേക്ക് മാറ്റിയിട്ടുണ്ട്.
Story Highlights : wayanad landslide radar inspection pulse of life
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here