ചരിത്രപരമായി നിലമ്പൂർ ഇടത് മണ്ഡലമല്ല, തുടർഭരണ പ്രതീക്ഷകളെ ഫലം സ്വാധീനിക്കില്ല: എം എ ബേബി

നിലമ്പൂരിലെ പരാജയം സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പരിശോധിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. നിലമ്പൂർ ഇടത് മണ്ഡലമല്ല. ചരിത്രപരമായി നിലമ്പൂർ ഇടത് മണ്ഡലമല്ല. തോൽവി പഠിക്കും, ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും പരിശോധിക്കും. തുടർഭരണ പ്രതീക്ഷകളെ നിലമ്പൂർ ഫലം സ്വാധീനിക്കില്ല.
നിലമ്പൂർ സ്ഥിരമായി യുഡിഎഫ് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ്. ഒരു സ്വതന്ത്രനെ നിർത്തിയാണ് എൽഡിഎഫ് അവിടെ മുൻകാലങ്ങളിൽ വിജയിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല. ആം ആദ്മി എംഎൽഎ കാലു മാറിയ ഗുജറാത്തിലെ മണ്ഡലത്തിലും ബിജെപിക്ക് നേട്ടമുണ്ടായില്ല.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരാമർശം ബാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ചർച്ച വിഷയം ആയില്ല. സ്വരാജ് നല്ല സ്ഥാനാർഥി, മികച്ച സ്ഥാനാർഥി, തോൽവി വ്യക്തിപരമല്ല. വി.എസിന്റെ നില ഗുരുതരമല്ല. മകൻ അരുണുമായി സംസാരിച്ചു. തിരുവനന്തപുരത്ത് ആശുപത്രിയിലെത്തി വിഎസിനെ കാണുമെന്നും എം എ ബേബി പറഞ്ഞു.
Story Highlights : m a baby nilambur byelection result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here