Advertisement

‘പാര്‍വതിക്ക് മുമ്പ് നിങ്ങള്‍ക്ക് മുന്നില്‍ ഞാൻ ഉണ്ട്, പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ ഇല്ലാതാകണം’ ; പൃഥ്വിരാജ്

August 26, 2024
3 minutes Read
prithviraj reaction

തന്റെ കരിയറിന്റെ ആദ്യഘട്ടത്തിൽ ചില നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ സിനിമയിൽ നിന്ന് തഴഞ്ഞിരുന്നുവെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. പവര്‍ ഗ്രൂപ്പ് ഇല്ല എന്ന് എനിക്ക് അവകാശപ്പെടാൻ കഴിയില്ല , അഥവാ അങ്ങിനെ ഉണ്ടെങ്കിൽ അത് ഇല്ലാതാകേണ്ടത് അനിവാര്യമാണ്. സ്വതന്ത്രമായി തൊഴിൽ ചെയ്യാനുള്ള അവസരം സിനിമയിൽ ഉണ്ടാകണമെന്നും ഡബ്ള്യുസിസി അംഗങ്ങൾ ഇപ്പോഴും AMMA യിൽ നിന്ന് പുറത്താണ് അവരെ കൂടി ചേർത്ത് കൊണ്ടുപോകണം എന്നാണ് തന്റെ ആഗ്രഹം എന്നും അത് ഭാവിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വിരാജ് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ ഒരു വലിയ തിരുത്തൽ ഉണ്ടാകുമെന്നും സ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകൾക്ക് നേരെ ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ സ്ഥാനത്ത് നിന്ന് അവർ ഉത്തരവാദിത്വത്തോട് കൂടി മാറിനില്‍ക്കണം. എന്നിട്ട് നടപടി സ്വീകരിക്കണം. അധികാര സ്ഥാനത്തിരിക്കുമ്പോള്‍ അന്വേഷണം നേരിടരുത്. അങ്ങനെയാണ് വേണ്ടതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

Read Also: http://‘അമ്മയ്ക്ക് വീഴ്ച സംഭവിച്ചു; ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണം’; പൃഥ്വിരാജ്

ഹേമ കമ്മിറ്റിയോട് സംസാരിച്ച ആള്‍ക്കാരില്‍ ആദ്യം ഉള്ള ഒരു ആളാണ് ഞാൻ. തുടര്‍ നടപടികളില്‍ എനിക്കും ആകാംക്ഷയുണ്ട്. കൃത്യമായ അന്വേഷണം വേണം എന്നും പൃഥ്വിരാജ് പറയുന്നു.ഇരകളുടെ പേരുകൾ സംരക്ഷിക്കപെടണമെന്നും കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പേരുകൾ പുറത്ത് വിടണോ എന്ന് തീരുമാനിക്കേണ്ടത് താൻ അല്ലെന്നും പൃഥ്വിരാജ് പറഞ്ഞു. താര സംഘടനയായ അമ്മയ്ക്ക് വീഴ്ച്ച സംഭിച്ചുവെന്ന് പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

അന്വേഷണസംഘം തന്നെ സമീപിച്ചാൽ തീർച്ചയായും സഹകരിക്കുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. ഹേമ കമ്മിറ്റിക്ക് മുന്നിൽ താനും മൊഴി നൽകിയിരുന്നു. ഇങ്ങനെയൊരു മാറ്റത്തിന് തുടക്കം കുറിച്ചത് സിനിമ മേഖലയിൽ നിന്നാണെന്ന് ചരിത്രം രേഖപ്പെടുത്തുമെന്ന് നടൻ പറഞ്ഞു.

Story Highlights : ‘I am in front of you before Parvati, the power group should disappear if it exists’ ; Prithviraj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top