ഐഫോണിന് ആവശ്യക്കാർ കുറഞ്ഞോ? 16പ്രോ പ്രീസെയിൽ പ്രതീക്ഷിച്ചതിലും കുറവ്

ആപ്പിളിന്റെ പുതിയ ഐഫോൺ 16 സീരീസിന്റെ പ്രീ സെയിലിൽ ഇടിവ്. കമ്പനി പ്രതീക്ഷിച്ചതിലും കുറവ് പ്രീ ഓർഡർ വിൽപനയാണ് ഐഫോൺ 16 സിരീസിന് ലഭിച്ചത്. ഐഫോൺ 15 സീരീസിനേക്കാൾ 12.7 ശതമാനം കുറവെന്നാണ് റിപ്പോർട്ട്. ഐഫോൺ 16 പ്രോ മോഡലുകളിലാണ് ഈ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ആപ്പിൾ അനലിസ്റ്റായ മിങ്-ചി കുവോയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഐഫോൺ 16 പ്ലസിന് ഡിമാൻഡ് ഉണ്ടെന്ന് മിങ്-ചി കുവോ പറയുന്നു. ഐഫോൺ 15 സീരീസിനുള്ള കഴിഞ്ഞ വർഷത്തെ ഡിമാൻഡുമായി താരതമ്യപ്പെടുത്തുമ്പോൾ, ആപ്പിളിൻ്റെ മുൻനിര ഐഫോൺ 16 പ്രോ, പ്രോ മാക്സ് മോഡലുകൾക്ക് ഡിമാൻഡ് കുറവാണ്. ഐഫോൺ 16 പ്രോയുടെ ആവശ്യം പ്രോ മാക്‌സിനേക്കാൾ 27 ശതമാനം കുറവാണ്. അടിസ്ഥാന മോഡലുകൾക്ക് ഉയർന്ന ഡിമാൻഡ് ലഭിക്കുന്നുണ്ട്. ഐഫോൺ 16 ൻ്റെ ഡിമാൻഡ് 10 ശതമാനവും ഐഫോൺ 16 പ്ലസിന് 48 ശതമാനവും ഉയർന്നു.
ഐഫോൺ 16 സീരീസ് അതിൻ്റെ ആദ്യ വാരാന്ത്യത്തിൽ ഏകദേശം 37 ദശലക്ഷം യൂണിറ്റുകളാണ് വിറ്റത്. ഇത് ഐഫോൺ 15 സീരീസിന്റെ വിൽപനയിൽ നിന്ന് 12.7 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഐഫോൺ 16 പ്ലസ് ഗണ്യമായ വളർച്ച കൈവരിച്ചെങ്കിലും, ഐഫോൺ 16 പ്രോ മോഡലിൻ്റെ ആവശ്യകതയിലെ ഇടിവ് ഐഫോൺ 16 സിരീസിന്റെ വില്പനയെ മുഴുവനായി ബാധിക്കുമെന്നാണ് കരുതുന്നത്.
അതേസമയം ഇന്ത്യൻ വിപണിയിൽ സെപ്റ്റം 20 മുതലാണ് ഐഫോൺ 16 സിരീസ് എത്തുന്നത്. ആപ്പിൾ സ്വന്തമായി നിർമ്മിച്ചിരിക്കുന്ന പ്രോസസറാണ് ഐഫോൺ 16പ്രോ നിയന്ത്രിക്കുക. എ18പ്രോ പ്രൊസസറാണ് ഫോണിൽ സജ്ജികരിച്ചിരിക്കുന്നത്. ഇതിൽ ന്യൂറൽ എഞ്ചിനും 6 കോർ ഗ്രാഫിക്‌സ് പ്രൊസസറും ഉൾപ്പെടുത്തിയിട്ടുണ്ട്. ആപ്പിൾ പുറത്തിറക്കിയതിൽ ഏറ്റവും വലുപ്പമുള്ള ഫോണാണ് ആപ്പിൾ 16 പ്രോ. 6.9 ഇഞ്ചാണ് സ്‌ക്രീൻ വരുന്നത്. ഐഫോൺ 16 പ്രോ തുടക്ക വേരിയന്റിന് നൽകണം 1,19,900 രൂപ. പ്രോ മക്‌സ് വേണമെങ്കിൽ 1,44,900 രൂപ തുടക്ക വേരിയന്റിന് കൊടുക്കണം.
Story Highlights : iPhone 16 Pro pre-sale demand falls short of expectations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here