ആര്‍.ശ്രീകണ്ഠന്‍ നായര്‍ ഇന്ന് ഫ്‌ളവേഴ്‌സ് കല്പാത്തി ഉത്സവ് വേദിയിൽ; തെരഞ്ഞെടുപ്പ് സംവാദ പരിപാടി ‘അടര്‍ക്കളം’ നയിക്കും

പാലക്കാടിന്റെ മനംകവര്‍ന്ന് ഫ്‌ളവേഴ്‌സ് കല്പാത്തി ഉത്സവ് അവസാനനാളുകളിലേക്ക്. നാളെ കൊടിയിറങ്ങും മുന്‍പ് പാലക്കാട്ടുകാര്‍ക്ക് കാഴ്ചകളുടെയും വിനോദത്തിന്റെയും പുതിയ വാതായനങ്ങള്‍ പരിചയപ്പെടുത്തുകയാണ് കല്പാത്തി ഉത്സവ്. ഇന്ന് ആര്‍ ശ്രീകണ്ഠന്‍ നായര്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉത്സവ വേദിയിലെത്തി തെരഞ്ഞെടുപ്പ് സംവാദപരിപാടി അടര്‍ക്കളം നയിക്കും.
വൈകീട്ട് ആറുമണിക്കാണ് സംവാദം. തുടര്‍ന്ന് പ്രസീതചാലക്കുടിയും സംഘവും വേദിയെ കിടിലം കൊളളിക്കാനെത്തും. നാളെ മേളക്ക് തിരശീലവീഴും.
ഉത്സവാഘോഷം അവസാനഘട്ടത്തിലേക്കെത്തുന്തോറും കല്‍പ്പാത്തിയിൽ തിരക്ക് വര്‍ധിക്കുകയാണ്. കുട്ടേട്ടനുമായുളള ലൈവ് ഇന്ററാക്ഷനും എആര്‍വിആര്‍ വിസ്മയവുമൊക്കെ പാലക്കാട്ടുകാര്‍ ഇതിനോടകം ഏറ്റെടുത്തതാണ്. രാവിലെ 11 മണി മുതല്‍ രാത്രി 10 മണി വരെയാണ് പ്രവേശനം.
ഇത്തവണത്തെ കല്‍പാത്തി രഥോത്സവം ലോകശ്രദ്ധയിലേക്കെത്തിക്കുക ലക്ഷ്യമിട്ടാണ് ഫ്ളവേഴ്സും ട്വന്റി ഫോറും കലാ-വ്യാപാര-വിനോദ മേളയുമായി എത്തിയത്. 110ല്‍പ്പരം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. എആര്‍,വിആര്‍ വിസ്മയങ്ങള്‍, ദിവസവും അതിഥികളായി സിനിമാസീരിയല്‍ താരങ്ങള്‍, 80ലധികം ഗായികാഗായക സംഘം,25ലധികം മിമിക്രി താരങ്ങള്‍ എന്നിങ്ങനെ കാഴ്ചകളുടെ കലവറയൊരുക്കുകയാണ് കല്പാത്തി ഉത്സവിലൂടെ ഫ്ളവേഴ്സും ട്വന്റിഫോറും.
Story Highlights : R. Sreekanthan Nair at Flowers kalpathy utsav Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here