മിനിറ്റില്‍ 80 തീര്‍ത്ഥാടകര്‍ പതിനെട്ടാം പടി ചവിട്ടുന്നു; ദേവസ്വം ബോര്‍ഡിന് വരുമാനത്തിന്‍ 13 കോടിയുടെ അധിക വര്‍ധന

സ്‌പോട്ട് ബുക്കിംഗ് വഴി ശബരിമലയിലേക്ക് എത്ര പേര്‍ക്ക് വേണമെങ്കിലും വരാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ്. പ്രശാന്ത്. ഭക്തര്‍ ആധികാരിക രേഖ കരുതണം. വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് എണ്ണം നീട്ടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും പി.എസ് പ്രശാന്ത് പറഞ്ഞു. നട തുറന്ന ശേഷം ദേവസ്വം ബോര്‍ഡിന് വരുമാനത്തിന്‍ 13 കോടിയുടെ അധിക വര്‍ധന.
വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് 70000ല്‍ നിന്ന് 80000 ആയി ഉയര്‍ത്തേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ദേവസ്വം ബോര്‍ഡ് നിലപാട്. സ്‌പോട്ട് ബുക്കിംഗ് പതിനായിരമായി നിജപ്പെടുത്തിയെങ്കിലും എത്രപേര്‍ക്ക് വേണമെങ്കിലും സ്‌പോട്ട് ബുക്കിംഗ് വഴി ദര്‍ശനം നടത്താമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. മിനിറ്റില്‍ 80 തീര്‍ത്ഥാടകരാണ് പതിനെട്ടാം പടി ചവിട്ടുന്നത്. പോലീസിന്റെ ക്രൗഡ് മാനേജ്‌മെന്റ് വിജയം കണ്ടെന്നും പ്രശാന്ത് പറഞ്ഞു.
9 ദിവസത്തിനിടെ 13 കോടി 33 ലക്ഷം രൂപയുടെ അധിക വരുമാനമാണ് ബോര്‍ഡിന് ഉണ്ടായത്.ഉണ്ണിയപ്പം വില്‍പന വഴി ഇതുവരെ രണ്ടുകോടി 21 ലക്ഷവും അരവണ വില്‍പ്പന വഴി 17 കോടി 71 ലക്ഷവും നേടി. കാണിക്ക വഴിയുള്ള വരുമാനവും 14 കോടിയിലെത്തി.
Story Highlights : Sabarimala temple witnesses heavy rush
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here