പരാതികളേറെ വാങ്ങിക്കാൻ ആളുകളും; 2024ൽ ഓല വിറ്റത് 4 ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകൾ

രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടർ വിപ്ലവത്തിന് പ്രചാരം ലഭിച്ചത് ഓലയുടെ ഇലക്ട്രിക് സ്കൂട്ടറുകളോടെയായിരുന്നു. ക്യാബ് അഗ്രിഗേറ്റർമാരിൽ നിന്ന് വൈദ്യുത വാഹന രംഗത്തേക്ക് കടന്ന് വന്ന ഓല ചുരുങ്ങിയ നാളുകൾ കൊണ്ടാണ് വിപണി കീഴടക്കി മുന്നേറിയത്. എന്നാൽ പോക പോകെ പരാതികൾ കൊണ്ട് നിറയുന്ന കാഴ്ചയുടെ കണ്ടു. കൂടാതെ ഉപഭോക്താക്കളുടെ രോക്ഷവും ഓല അറിഞ്ഞു. ആകർഷകമായ ഓഫറുകൾ നൽകിയാണ് ഉപഭോക്താക്കളെ വലയിലാക്കുന്നത്.
മറ്റ് കമ്പനികൾക്കൊന്നും അവകാശപ്പെടാനില്ലാത്ത മറ്റൊരു അസുലഭ നേട്ടം കൈവരിച്ചിരിക്കുകയാണ് ഓല. വിപണിയിൽ ഒന്നാം സ്ഥാനം ഓലക്ക് തന്നെയാണെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ രണ്ടാം സ്ഥാനത്തിനായി ടിവിഎസും ബജാജും തമ്മിൽ മത്സരമാണ്. എതിരാളികൾ പ്രതിമാസം 20000 യൂണിറ്റിലധികം വിൽപ്പന നേടുമ്പോൾ ഈ വർഷം ഓല 50000 യൂണിറ്റുകൾ ഒറ്റമാസം വിറ്റ് റെക്കോഡ് ഇട്ടിരുന്നു. ഇപ്പോൾ ഒരു കലണ്ടർ വർഷം 4 ലക്ഷം യൂണിറ്റ് റീട്ടെയിൽ വിൽപ്പനയുമായി പുത്തൻ റെക്കോഡ് തീർത്തിരിക്കുകയാണ് ഓല.
കേന്ദ്ര സർക്കാറിന്റെ വാഹൻ പോർട്ടലിലെ കണക്കുകൾ പ്രകാരം ഇന്ന് രാവിലെ 7 മണി വരെയുള്ള കണക്കുകൾ പ്രകാരം ഓല 4,00,099 ഇലക്ട്രിക് സ്‌കൂട്ടറുകൾ വിറ്റതായാണ് റിപ്പോർട്ട്. ഇവി ദിനമായ സെപ്റ്റംബർ മൂന്നിനാണ് മൂന്ന് ലക്ഷം എന്ന മാജിക് നമ്പർ ഓല മറികടന്നിരുന്നത്. 2023 കലണ്ടർ വർഷത്തെ വിൽപനയേക്കാൾ 50 ശതമാനത്തിലധികം വാർഷിക വർധനവാണ് ഓലക്ക് ഈ വർഷം ഉണ്ടായിരിക്കുന്നത്. 2021-ൽ ഇന്ത്യൻ ഇവി വിപണിയിലെത്തിയ ശേഷം 7.75 ലക്ഷം സ്‌കൂട്ടറുകളാണ് ഓല ഇലക്ട്രിക് വിറ്റത്.
2022 കലണ്ടർ വർഷം ഓല 1,09,401 ഇലക്ട്രിക് സ്‌കൂട്ടർ വിറ്റതായാണ് വാഹൻ ഡേറ്റ സൂചിപ്പിക്കുന്നത്. ഈ കലണ്ടർ വർഷം ഇതുവരെ മൊത്തം 1.10 ദശലക്ഷം യൂണിറ്റുകൾ ചില്ലറ വിൽപ്പന നടത്തി. 36 ശതമാനം വിപണി വിഹിതവുമായി ഓല തന്നെയാണ് പട്ടികയിൽ ഒന്നാമത്. ഗിഗ്, ഗിഗ് പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓല അവസാനമായി വിപണിയിലെത്തിച്ച ഇവി സ്കൂട്ടറുകൾ. 2025 ഏപ്രിൽ മുതലാകും ബുക്ക് ചെയ്തവർക്ക് സ്‌കൂട്ടർ വിതരണം ചെയ്യുക.
2021-ൽ എസ് 1 സീരിസിലുള്ള സ്‌കൂട്ടറുകൾ രംഗത്തിറക്കിയപ്പോൾ മുതൽ വൈകിയുള്ള ഡെലിവറിക്കും മോശം സർവീസിനും പരാതി കേൾക്കുകയാണ് ഒല ഇല്ക്ട്രിക്. മാർച്ച് 2023-ലെ എസ് 1, എസ് 1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളിൽ വ്യാപകമായി പരാതി ഉയർന്നുിരുന്നു. ഉപഭോക്തൃ അവകാശ ഏജൻസിക്ക് ഒലയുമായി ബന്ധപ്പെട്ട പതിനായിരത്തിലേറെ പരാതികൾ ലഭിച്ചതിനെ തുടർന്ന് കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) ഒല ഇലക്ട്രിക്കിന് നോട്ടീസ് അയച്ചിരുന്നു. സിസിപിഎയിൽ നിന്ന് ലഭിച്ച 10,644 പരാതികളിൽ 99.1 ശതമാനവും പരിഹരിച്ചിട്ടുണ്ടെന്ന് ഒല പ്രതികരിക്കുകയും ചെയ്തിരുന്നു.
Story Highlights : Over 4 lakh Ola electric scooters sold in 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here