അദാനി വിഷയം ചര്‍ച്ച ചെയ്യിപ്പിക്കാതിരിക്കാനാണ് ഈ വിവാദങ്ങള്‍, അമിത് ഷാ രാജി വയ്ക്കണം: രാഹുല്‍ ഗാന്ധി

ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്കറിനെ കുറിച്ച് പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്. വസ്തുതാവിരുദ്ധവും ദുരന്തവുമായ പ്രസ്താവനകള്‍ നടത്തിയ അമിത് ഷാ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ഇന്ന് പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തിയെന്നും ബിജെപി നേതാക്കളെ ആക്രമിച്ചെന്നുമുള്ള വാദം അടിസ്ഥാന രഹിതമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അദാനിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി സര്‍ക്കാര്‍ അനാവശ്യവിവാദമുണ്ടാക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടേയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടേയും പ്രതികരണം. (Rahul Gandhi demands Amit Shah’s resignation)
അംബേദ്കറുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഇന്ന് പാര്‍ലമെന്റില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. കാര്യങ്ങള്‍ കയ്യാങ്കളിയിലെത്തുകയും കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിച്ചെന്ന് ബിജെപി നേതാക്കള്‍ പരാതിപ്പെടുകയുമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളെ ബിജെപി നേതാക്കളാണ് ആക്രമിച്ചതെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. തനിക്കും പരുക്കേറ്റു. കോണ്‍ഗ്രസ് സമാധാനപരമായാണ് പ്രതിഷേധിച്ചത്. പക്ഷെ ബിജെപി നേതാക്കള്‍ തങ്ങളെ പാര്‍ലമെന്റ് കവാടത്തില്‍ തടഞ്ഞുവെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.
അദാനിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഭരണപക്ഷം അംബേദ്കറുമായി ബന്ധപ്പെട്ട വിവാദമുണ്ടാക്കിയതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അദാനിക്ക് വില്‍ക്കുകയാണെന്നും രാഹുല്‍ ആഞ്ഞടിച്ചു. നെഹ്‌റുവിനേയും അംബേദ്കറിനേയും കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ബിജെപി പിന്തിരിയണമെന്ന് ഖര്‍ഗെ പറഞ്ഞു. നെഹ്‌റുവിനേയും അംബേദ്കറിനേയും കുറിച്ച് അമിത് ഷാ പറയുന്നത് അത്രയും നുണയാണ്. അദാനി വിഷയത്തില്‍ 14 ദിവസമായി പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. ഇതിനെക്കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights : Rahul Gandhi demands Amit Shah’s resignation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here