ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നനായ പ്രധാനമന്ത്രി; ഡോക്ടറാക്കണമെന്ന് മാതാപിതാക്കളുടെ ആഗ്രഹം; മന്‍മോഹന്‍ തിരഞ്ഞെടുത്തത് സാമ്പത്തിക ശാസ്ത്രത്തിന്റെ വഴി

ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നനായ പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്. മകന്‍ ഡോക്ടറായി കാണണമെന്നായിരുന്നു അച്ഛന്‍ ഗുര്‍മുഖ് സിംഗിന്റെയും അമൃത് കൗറിന്റെയും ആഗ്രഹം. ആഗ്രഹപൂര്‍ത്തീകരണത്തിനായി മകനെ അമൃത്സറിലെ ഖല്‍സ കോളെജില്‍ രണ്ടു വര്‍ഷത്തെ പ്രീമെഡിക്കല്‍ കോഴ്സിന് ചേര്‍ത്തുവെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ മന്‍മോഹന്‍ സിംഗ് അത് ഉപേക്ഷിച്ചു. തുടര്‍ന്നാണ് പഞ്ചാബിലെ അമൃത്സര്‍ ഹിന്ദു കോളെജില്‍ സാമ്പത്തികശാസ്ത്രത്തിനു ചേര്‍ന്നത്. പഠിച്ചു തുടങ്ങിയപ്പോള്‍ ഇതാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ മന്‍മോഹന്‍ സിംഗ് റാങ്കോടെയാണ് സാമ്പത്തികശാസ്ത്രത്തില്‍ എം എ ബിരുദം നേടിയത്. പഠനകാലത്ത് ഡിബേറ്റിങ് ക്ലബ്ബില്‍ സജീവമായിരുന്ന മന്‍മോഹന്‍ സിംഗ് കോളെജ് മാഗസീന്‍ എഡിറ്ററായും പ്രവര്‍ത്തിച്ചു.
1954-ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയുടെ സെന്റ് ജോണ്‍സ് കോളെജില്‍ സ്‌കോളര്‍ഷിപ്പോടെ ഇക്കണോമിക്സ് ട്രൈപോസ് ഡിഗ്രി പ്രവേശനം നേടിയ മന്‍മോഹന്‍ സിംഗ് അവിടത്തെ ഏറ്റവും സമര്‍ത്ഥനായ വിദ്യാര്‍ത്ഥികളിലൊരാളായിരുന്നു. ഏറ്റവും മികച്ച വിദ്യാര്‍ത്ഥിയ്ക്കുള്ള റൈറ്റ്സ് പുരസ്‌കാരവും ആദം സ്മിത്ത് പുരസ്‌കാരവും നേടിയാണ് പഠനം പൂര്‍ത്തിയാക്കിയത്. സെന്റ് ജോണ്‍സ് കോളെജില്‍ മന്‍മോഹന്‍ സിംഗിന്റെ പേരില്‍ കോളെജില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read Also: മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം നാളെ; ഭൗതികശരീരം കോണ്‍ഗ്രസ് ദേശിയ ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും
കേംബ്രിഡ്ജിലെ പഠനശേഷം ഓക്സ്ഫഡ് സര്‍വകലാശാലയിലെ നഫീല്‍ഡ് കോളെജില്‍ ഗവേഷണവിദ്യാര്‍ത്ഥിയായ മന്‍മോഹന്‍സിംഗ് അവിടേയും അതിസമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു. ഡോക്ടര്‍ ഇയാന്‍ ലിറ്റിലിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യയുടെ കയറ്റുമതി പ്രകടനവും സാധ്യതകളും എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്. സിദ്ധാന്തങ്ങള്‍ നന്നായി മനസ്സിലാക്കുന്ന, എന്നാല്‍ പ്രായോഗികവാദിയായ വിദ്യാര്‍ത്ഥിയെന്നാണ് നഫീല്‍ഡ് കോളെജിലെ അധ്യാപികയും സാമ്പത്തികശാസ്ത്ര വിദഗ്ധയുമായ ജോവാന്‍ റോബിന്‍സണ്‍ പൂര്‍വവിദ്യാര്‍ത്ഥിയെപ്പറ്റി അക്കാദമിക് ഫയലില്‍ എഴുതിയത്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കിയ ചടങ്ങിലാണ് റോബിന്‍സണിന്റെ ഫയല്‍ പരാമര്‍ശം യൂണിവേഴ്സിറ്റി പരസ്യമാക്കിയത്.
Story Highlights: Manmohan Singh, India’s most educated Prime minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here