ഡൽഹി നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ ആം ആദ്മി, തിരിച്ചുവരവിന് ഒരുങ്ങി കോൺഗ്രസും ഭരണം പിടിച്ചെടുക്കാൻ ബിജെപിയും

ഡൽഹിയിലെ ജനങ്ങൾ നാളെ പോളിംഗ് ബൂത്തിലേക്ക്. അവസാനവട്ട വോട്ടും ഉറപ്പാക്കി നേതാക്കൾ. നാലാം തവണയും സർക്കാർ രൂപീകരിക്കാൻ ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി. തിരിച്ചുവരവിന് ഒരുങ്ങി കോൺഗ്രസും ഭരണം പിടിച്ചെടുക്കാൻ ബിജെപിയും രംഗത്തുണ്ട്.
13,033 പോളിംഗ് ബൂത്തുകൾ, 1.55കോടി വോട്ടേഴ്സ്, സുരക്ഷക്കായി 30,000 പൊലീസും 150 കമ്പനി അർധസേനയും. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഉള്ളത്. നാളെ രാവിലെ 7 മണി മുതൽ പോളിംഗ് ആരംഭിക്കും. വോട്ടേഴ്സിനെ നേരിൽ കണ്ട് സ്ഥാനാർഥികൾ വോട്ടുറപ്പാക്കി. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ അനായാസ വിജയം നേടിയ ആം ആദ്മി പാർട്ടി നാലാം തവണയും സർക്കാർ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ബിജെപിയിൽ നിന്ന് കടുത്ത മത്സരമാണ് ഇത്തവണ നേരിടുന്നത്.
ഡൽഹി മദ്യന അഴിമതിയും കെജ്രിവാളിന്റെ വസതി മോഡി പിടിപ്പിക്കലും യമുന നദി മലിനീകരണവും അടക്കം അനവധി ആരോപണങ്ങളാണ് പ്രചരണത്തിനായി ബിജെപി ഇത്തവണ ഉപയോഗിച്ചത്. ഒപ്പം കേന്ദ്രബജറ്റും നികുതിയിളവും മധ്യവർഗ്ഗ വോട്ടർമാർ നിർണായകമായ ഡൽഹിയിൽ ബിജെപിക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ രണ്ടുതവണയും ചിത്രത്തിൽ ഇല്ലാതിരുന്ന കോൺഗ്രസ് ഇത്തവണ രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയെയും മുൻനിർത്തി തിരിച്ചുവരാനുള്ള നീക്കമാണ് നടത്തുന്നത്.
അതിനിടെ ആദ്മി പാർട്ടി ഉന്നയിച്ച ആരോപണങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി. രാഷ്ട്രീയ പാർട്ടികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ പരിശോധിക്കാറുണ്ടെന്നും പക്ഷപാതപരമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കാറില്ലെന്നും വിശദീകരണം.
Story Highlights : Delhi Legislative Assembly Election 2025 Polling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here