Advertisement

ഹമാസ് അംഗങ്ങളുടെ നെറ്റിയിൽ ചുംബിച്ച് ബന്ദി; 3 ഇസ്രായേലി ബന്ദികളെ കൈമാറി

February 22, 2025
Google News 4 minutes Read

ഹമാസ് 3 ഇസ്രായേലി ബന്ദികളെ കൂടി റെഡ് ക്രോസിന് കൈമാറി. ഒമർ വെങ്കർട്ട്, ഒമർ ഷെം ടോവ്, എലിയ കോഹൻ എന്നിവരെയാണ് കൈമാറിയത്. നുസൈറാത്ത് എത്തിച്ച് ബന്ദികളെ പ്രദർശിപ്പിച്ച ശേഷമാണ് കൈമാറിയത്. ഇതിനിടെ ഒമർ ഷെം ടോവ് ഇസ്രയേലി ബന്ദിയാണ് രണ്ട് ഹമാസ് അംഗങ്ങളുടെ നെറ്റിയിൽ ചുംബിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മോചിപ്പിച്ച ബന്ദികളായ ഒമർ ഷെം ടോവ്, എലിയ കോഹൻ, ഒമർ വെങ്കർട്ട് എന്നിവർ 505 ദിവസം ഹമാസിൻ്റെ തടവിൽ ചെലവഴിച്ചു, ഇപ്പോൾ അതിർത്തി കടന്ന് ഇസ്രായേലിലേക്ക് പ്രവേശിച്ചു. മോചിപ്പിക്കപ്പെട്ട ബന്ദികൾ ശാരീരികവും മാനസികവുമായ പരിശോധനയ്ക്കായി ഐഡിഎഫ് കേന്ദ്രത്തിൽ എത്തിയിട്ടുണ്ട്. വിട്ടയച്ച ബന്ദികൾക്ക് പകരമായി 602 പലസ്തീനികളെ ഇസ്രയേൽ മോചിപ്പിക്കും.

Read Also: മുംബൈ വിമാനത്താവളത്തിന് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല

അതേസമയം ഹമാസിന്റെ തടവിലായിരിക്കെ മരിച്ച ഷിറീ ബീബസിന്റെ മൃതദേഹം ഒടുവിൽ ഹമാസ് കൈമാറിയതായി റിപ്പോർട്ട്. നേരത്തെ കൈമാറിയ 4 മൃതദേഹങ്ങളിൽ ഷിറീയുടേത് ഇല്ലായിരുന്നുവെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. പകരം ഒരു അജ്ഞാത മൃതദേഹമാണ് ലഭിച്ചത്. പിന്നീടാണ് യഥാർഥ മൃതദേഹം കൈമാറിയത്. 2023 ഒക്ടോബർ ഏഴിനു തെക്കൻ ഇസ്രയേൽ ആക്രമിച്ച് അവിടെനിന്നും തട്ടിക്കൊണ്ടുപോയ ഷിറീ ബീബസ്, മക്കളായ ഒൻപതുമാസം മാത്രം പ്രായമുണ്ടായിരുന്ന കഫിർ, നാലുവയസ്സുകാരൻ ഏരിയൽ എന്നിവരുടെയും 84കാരനായ ഒദെദ് ലിഫ്ഷിറ്റ്സിന്റെയും മൃതദേഹമാണ് ഹമാസ് കൈമാറിയത്. ഇതിലാണ് ഷിറീ ബീബസിന് മൃതദേഹത്തിന് പകരം അജ്ഞാത മൃതദേഹം കൈമാറിയത്.

ഇസ്രയേൽ ബോബാക്രമണത്തിലാണ് ഷിറീ ബീബസും മക്കളും കൊല്ലപ്പെട്ടതെന്നാണ് ഹമാസ് ആരോപിക്കുന്നത്. ഹമാസ് തീവ്രവാദികൾ കുട്ടികളെ ക്രൂരമായി കൊല്ലുകയായിരുന്നുവെന്ന് ഇസ്രയേൽ ആരോപിച്ചു. ഷിറീ ബീബസിന്റെ ഭർത്താവ് യാർദെൻ ബീബസിനെ ഫെബ്രുവരി ഒന്നിന് ഹമാസ് വിട്ടയച്ചിരുന്നു.

Story Highlights : Freed Israeli Hostage Kisses Forehead Of Hamas Operatives

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here