മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്കായി ത്രിവേണി സംഗമത്തിലെ ജലം കൊണ്ടുപോയി ത്രിപുരയില്‍ നിന്നുള്ള എംഎല്‍എ

കുംഭമേളയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന സ്വന്തം നാട്ടില്‍ നിന്നുള്ളവര്‍ക്കായി ത്രിവേണി സംഗമത്തിലെ നിന്നുള്ള ജലം ശേഖരിച്ച് കൊണ്ടുപോയി ത്രിപുര എംഎല്‍എ അന്താര സര്‍ക്കാര്‍. ത്രിപുരയിലെ സെപാഹിജാല ജില്ലയിലെ കസ്‌ബേശ്വരി ക്ഷേത്രത്തിന് സമീപമുള്ള കമലാസാഗര്‍ തടാകത്തില്‍ ഈ വെള്ളം കലര്‍ത്തുകയും ചെയ്തു എംഎല്‍എ. ത്രിപുരയിലെ ചരിത്ര പ്രധാനമായി ക്ഷേത്രമാണ് കസ്‌ബേശ്വരി ക്ഷേത്രം.
ശിവരാത്രി ദിനത്തിലാണ് മഹാകുംഭമേള സമീപിച്ചത്. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ പ്രയാഗ് രാജിലെ ത്രിവേണീ സംഗമത്തില്‍, ജനുവരി 13 ന് കുംഭ മേള ആരംഭിച്ച ശേഷം പുണ്യസ്‌നാനം ചെയ്ത തീര്‍ത്ഥാടകരുടെ എണ്ണം റെക്കോര്‍ഡുകള്‍ ബേധിച്ചു എന്നാണ് കണക്കുകള്‍. അവസാന ദിനമായ മഹാശിവരാത്രി സ്നാനത്തിനായി 2 കോടി യോളം തീര്‍ഥാടകരെയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അതിലുമേറെ തീര്‍ത്ഥടകര്‍ ത്രിവേണി സംഗമത്തില്‍ എത്തി.
144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേളയ്ക്ക് ജനുവരി 13ലെ പൗഷ് പൗര്‍ണിമ സ്നാനത്തോടെയാണ് തുടക്കമായത്. മകരസംക്രാന്തി ദിനമായ ജനുവരി 14 (ഒന്നാം ഷാഹി സ്നാനം), മൗനി അമാവാസി ദിനമായ ജനുവരി 29 (രണ്ടാം ഷാഹി സ്നാനം), വസന്ത പഞ്ചമി ദിനമായ ഫെബ്രുവരി മൂന്ന് (മൂന്നാം ഷാഹി സ്നാനം), മാകി പൂര്‍ണിമ ദിനമായ ഫെബ്രുവരി 12 എന്നീ തീയതികളില്‍ അമൃതസ്നാനം നടന്നു.
Story Highlights : Tripura MLA brings holy water from Mahakumbh for devotees unable to attend grand event
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here