‘ആശാവർക്കേഴ്സിനെതിരായ അധിക്ഷേപ പരാമർശം സി.ഐ.ടി.യു.വിന്റെ നയമല്ല’; കെ എൻ ഗോപിനാഥിനെ തള്ളി കേന്ദ്രനേതൃത്വം

സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥിനെ തള്ളി കേന്ദ്രനേതൃത്വം. ആശാവർക്കേഴ്സിനെ അധിക്ഷേപിച്ച കെ എൻ ഗോപിനാഥിന്റെ പരാമർശം സി.ഐ.ടി.യു.വിന്റെ നയമല്ലെന്ന് ദേശീയ സെക്രട്ടറി എ ആർ സിന്ധു ട്വന്റിഫോറിനോട് പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ആശമാരുടെ സമരത്തിനുള്ളതെന്നും എ ആർ സിന്ധു പറഞ്ഞു.
സമരം ചെയ്യുന്നത് സ്ത്രീകൾ ആകുമ്പോൾ ശ്രദ്ധാപൂർവ്വം ബഹുമാനത്തോടെയല്ലാതെ വാക്കുകൾ ഉപയോഗിക്കുന്നത് സിഐടിയുവിന്റെ നയം അല്ല. ആശാവർക്കർമാരുടെ ഒരു യൂണിയന്റെ മാത്രം സമരമാണ് കേരളത്തിൽ നടക്കുന്നത്. വ്യവസ്ഥകൾ തീരുമാനിക്കുന്നത് കേന്ദ്രം, നടപ്പാക്കുന്നത് മാത്രമാണ് സംസ്ഥാനത്തിന്റെ ചുമതല.
കേന്ദ്രസർക്കാറിന്റെ ചുമതല മറച്ചുവെച്ചുകൊണ്ടാണ് സമരം കൊണ്ടുപോകുന്നത്.എല്ലാ സംസ്ഥാനങ്ങളിലും ഇൻസെന്റീവുകൾ മുടങ്ങി കിടക്കുകയാണ്. സംസ്ഥാന വിഹിതങ്ങൾ ഒരു കാരണവുമില്ലാതെ കേന്ദ്രം തടഞ്ഞു വക്കുന്നു.അടിസ്ഥാന പ്രശ്നങ്ങൾ മറച്ചു വച്ചാണ് സമരം.
സമരം കളങ്കമറ്റതല്ലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുള്ളതാണെന്നും അവർ പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് അംഗണവാടി ജീവനക്കാർക്ക് പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
സമരത്തോട് അനുഭാവപൂർവ്വമായ സമീപനമാണ് സംസ്ഥാനം സ്വീകരിച്ചിരിക്കുന്നതെന്നും എ ആർ സിന്ധു പ്രതികരിച്ചു.
Story Highlights : Central leadership react CITU KN Gopinath Asha workers statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here