സ്പിൻ കെണിയിൽ വീണ് ന്യൂസീലൻഡ്; ചാമ്പ്യൻസ് ട്രോഫി ഫൈനൽ ഇന്ത്യയ്ക്ക് 252 റൺസ് വിജയലക്ഷ്യം

ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് 252 റൺസ് വിജയലക്ഷ്യം. 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് 251 റൺസ് എടുത്തു. ന്യൂസീലന്‍ഡിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാറിലൂടെ കഥ മാറുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ടും, ജഡേജ ഷമി എന്നിവർ ഓരോ വിക്കറ്റും നേടി. കിവീസിനായി ഡാരൽ മിച്ചൽ 63(101), മൈക്കിൽ ബ്രസ്‌വെൽ 53(40) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു.
വരുൺ ചക്രവർത്തിയുടെ പന്തിൽ വിൽ യങ് (15) വിക്കറ്റിനുമുന്നിൽ കുരുങ്ങി ആദ്യം മടങ്ങി. 11-ാം ഓവറിൽ കുൽദീപ് യാദവിന്റെ പന്തിൽ രചിൻ രവീന്ദ്ര ബൗള്‍ഡായി. കുൽദീപിന്റെ തൊട്ടടുത്ത ഓവറിൽ കെയിൻ വില്യംസണും (14 പന്തിൽ 11) പുറത്തായി.
പിന്നാലെ ടോം ലതാമിനെ ജഡേജ പുറത്താക്കി (20 പന്തിൽ 14). 34 റൺസ് നേടിയ ഗ്ലെൻ ഫിലിപ്‌സിനെ വരുൺ ചക്രവർത്തി പുറത്താക്കി. 63 റൺസ് നേടിയ ഡാരൽ മിച്ചലിനെ ഷമി പുറത്താക്കി. 8 റൺസെടുത്ത മിച്ചൽ സാന്റ്നറെ കോലി റൺ ഔട്ട് ആക്കി.
ഓപ്പണർ രചിൻ രവീന്ദ്രയ്‌ക്ക് എട്ടു പന്തുകളുടെ ഇടവേളയ്‌ക്കിടെ ലഭിച്ചത് 3 ‘ലൈഫാണ്. രണ്ടു തവണ ഇന്ത്യൻ താരങ്ങൾ രചിൻ രവീന്ദ്ര നൽകിയ ക്യാച്ച് അവസരം കൈവിട്ടപ്പോൾ, ഒരു തവണ അംപയർ അനുവദിച്ച എൽബിയിൽനിന്ന് രചിൻ ഡിആർഎസിലൂടെ രക്ഷപ്പെട്ടു. വ്യക്തിഗത സ്കോർ 28ൽ നിൽക്കുമ്പോൾ ഒരു തവണയും 29ൽ നിൽക്കുമ്പോൾ രണ്ടു തവണയുമാണ് രചിന് ‘ലൈഫ്’ ലഭിച്ചത്.
ഒന്നാംവിക്കറ്റിൽ 57 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും 18 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു. വരുൺ ചക്രവർത്തിയും കുൽദീപും പന്തെറിയാനെത്തിയതോടെയാണ് വിക്കറ്റുകൾ വീണത്.
ഇന്ത്യക്ക് ഇത് തുടര്‍ച്ചയായി 15-ാം തവണയാണ് ടോസ് നഷ്ടപ്പെടുന്നത്. ഇന്ത്യ സെമിയില്‍ ഓസ്ട്രേലിയക്കെതിരേ കളിച്ച അതേ ടീമിനെ നിലനിർത്തി. ന്യൂസീലന്‍ഡ് ടീമില്‍ പരിക്കേറ്റ മാറ്റ് ഹെന്റിക്ക് പകരം നഥാന്‍ സ്മിത്തിനെ ഉള്‍പ്പെടുത്തി.
Story Highlights : Champions trophy 2025 ind vs nz live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here