KSUക്കാരുടെ മുറിയിൽ നിന്ന് കണ്ടെത്തിയത് രണ്ട് കിലോ കഞ്ചാവ്; അതേക്കുറിച്ച് ചർച്ചയില്ലെന്ന് SFI

കളമശേരി സർക്കാർ പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അഭിരാജിനെ തള്ളി എസ്എഫ്ഐ സംസ്ഥാന നേതൃത്വം. എസ്എഫ്ഐ പ്രവര്‍ത്തകന് ജാഗ്രതക്കുറവുണ്ടായെന്നും നടപടിയുണ്ടാകുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് പറഞ്ഞു.
അഭിരാജിന്റെ മുറിയിൽ നിന്ന് 300ഗ്രാം കഞ്ചാവാണ് പിടികൂടിയത്. എന്നാൽ കെഎസ്‌യുകാരുടെ മുറിയിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി. പക്ഷേ രണ്ട് കിലോ കഞ്ചാവ് പിടികൂടിയ KSUക്കാരെക്കുറിച്ച് ചർച്ചയില്ല.
എസ്എഫ്ഐ പ്രവർത്തകന് എതിരെ നടപടിയെടുക്കും. അഭിരാജിനെ കേട്ട ശേഷം ആയിരിക്കും നടപടിയെടുക്കുക. പ്രതിപക്ഷ നേതാവ് എല്ലാത്തിനും കാരണം SFI ആണെന്നാണ് പറയുന്നത്. SFI പ്രവർത്തകൻ്റെ റൂമിൽ നിന്ന് പിടികൂടിയത് 300 ഗ്രാമും, KSU പ്രവർത്തകൻ്റെ റൂമിൽ നിന്ന് 2 കിലോയും പിടികൂടി.
ആ ഘട്ടത്തിലും കോൺഗ്രസ് നേതാക്കൾ സംഘടനയെ കുറ്റപ്പെടുത്തുന്നു. SFI പ്രവർത്തകൻ്റെ റൂമിൽ നിന്ന് പിടി കൂടിയ വിഷയത്തിൽ ജാഗ്രത കുറവുണ്ടായി. കക്ഷി രാഷ്ട്രീയ മേലങ്കി ചാർത്താൻ തങ്ങളില്ല. എല്ലാം SFI നേതാക്കളുടെ തലയിൽ വച്ച് കെട്ടാൻ ശ്രമിക്കരുതെന്നും സഞ്ജീവ് വിമർശിച്ചു.
മാധ്യമങ്ങൾ കുറച്ചു കൂടി പക്വതയോടെ ഇടപടെണം. ഒരു തലമുറയുടെ ഭാവി തകർക്കുന്ന വിധത്തിൽ ഇടപെടലുകൾ ഉണ്ടാകരുത്. പ്രവർത്തകൻ പുറത്തിറങ്ങിയശേഷം പറഞ്ഞത് വൈരുദ്ധ്യം നിറഞ്ഞ കാര്യങ്ങളാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പിടിച്ചെടുത്ത ലഹരിയുടെ ഉറവിടം കണ്ടെത്തണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് ആവശ്യപ്പെട്ടു.
Story Highlights : SFI on kalamassery hostel drug raid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here