ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട; 1800 കോടി രൂപ വില വരുന്ന ലഹരി മരുന്ന് പിടികൂടി

ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട.1800 കോടി രൂപ വില വരുന്ന ലഹരി മരുന്ന് പിടികൂടി. കോസ്റ്റ് ഗാർഡും തീവ്രവാദ വിരുദ്ധസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 300 കിലോ ലഹരി വസ്തുക്കൾ പിടികൂടിയത്. കടലിൽ നിന്ന് കണ്ടെടുത്ത ചരക്ക് കൂടുതൽ അന്വേഷണത്തിനായി എടിഎസിന് കൈമാറിയതായി ഐസിജി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ “മയക്കുമരുന്ന് രഹിത ഭാരതം” എന്ന ലക്ഷ്യത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള മയക്കുമരുന്ന് റാക്കറ്റ് തകർക്കുന്നതിനുള്ള പരിശോധനകൾ അധികൃതർ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച്, ഇന്ത്യയിലുടനീളമുള്ള എൻസിബിയും പോലീസ് സേനയും 2024 ൽ 16,914 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു.
Read Also: സാമ്പത്തിക തട്ടിപ്പ് കേസിൽ രാജ്യംവിട്ട മെഹുൽ ചോക്സി അറസ്റ്റിൽ
2004 നും 2014 നും ഇടയിൽ 3.63 ലക്ഷം കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു, 2014 മുതൽ 2024 വരെയുള്ള 10 വർഷത്തിനുള്ളിൽ ഇത് ഏഴ് മടങ്ങ് വർദ്ധിച്ച് 24 ലക്ഷം കിലോഗ്രാം ആയി. 2004 നും 2014 നും ഇടയിലുള്ള 10 വർഷത്തിനുള്ളിൽ നശിപ്പിക്കപ്പെട്ട ലഹരി മരുന്നുകളുടെ മൂല്യം 8,150 കോടി രൂപയായിരുന്നു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇത് ഏഴ് മടങ്ങ് വർദ്ധിച്ച് 56,861 കോടി രൂപയായി.
Story Highlights : Narcotics Worth Rs 1800 Crore Seized Near Gujarat Coast
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here