‘മരിക്കുംവരെ കോൺഗ്രസിനൊപ്പം; UDF സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ നിലമ്പൂർ ഒരുങ്ങി കഴിഞ്ഞു’; ആര്യാടൻ ഷൗക്കത്ത്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് തീരുമാനിക്കുന്ന സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത്. എൽഡിഎഫിലേക്ക് പോകില്ല. മരിക്കുംവരെ കോൺഗ്രസിനൊപ്പമെന്ന് ആര്യാടൻ ഷൗക്കത്ത് ട്വന്റിഫോറിനോട് പറഞ്ഞു. മരിച്ചാൽ കോൺഗ്രസിന്റെ പതാക പുതപ്പിക്കണമെന്നാണ് ആഗ്രഹമെന്നും അദേഹം പറഞ്ഞു.
സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് തീരുമാനിക്കും. യുഡിഎഫ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ നിലമ്പൂരിന്റെ മണ്ണും മനസ്സും ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. യുഡിഎഫിൽ ഒരു ചേരിതിരിവും ഇല്ല. അൻവറിനെ മുന്നണിയിൽ എടുക്കേണ്ട കാര്യം നേതൃത്വം പോസിറ്റീവ് ആയി ചർച്ചചെയ്യുന്നുണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. സ്ഥാനാർത്ഥി ആരായാലും ഒരുമിച്ച് പ്രവർത്തിക്കും. പി വി അൻവർ കൂടെ നിൽക്കും എന്ന് പ്രതീക്ഷയെന്ന അദേഹം പറഞ്ഞു.
അതേസമയം നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് UDF ന്റെ ഭാഗമാക്കണമെന്ന സമ്മർദ്ദവുമായി തൃണമൂൽ കോൺഗ്രസ്. മുന്നണി പ്രവേശനമുണ്ടായില്ലെങ്കിൽ ടിഎംസി ഒറ്റയ്ക്ക് മത്സരിക്കും. പി വി അൻവർ തന്നെ മത്സരിക്കാനുള്ള ആലോചനയുമുണ്ട്. സ്ഥാനാർഥിയായി ഒറ്റ പേരിലേക്കെത്താൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. ഈ ഒരു സാഹചര്യത്തിലാണ് തൃണമൂൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് സമ്മർദം ശക്തമായിരിക്കുന്നത്.
Story Highlights : Aryadan Shoukath responds on Nilambur by election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here