‘പഹൽഗാമിൽ നിരപരാധികളായ ആളുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണ്, ജീവൻ നഷ്ടമായവർക്ക് നീതിയുറപ്പാക്കണം’: വിരാട് കോലി

പഹൽഗാം ഭീകരാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി കായികതാരങ്ങൾ. സാധാരണക്കാർക്കെതിരായ ഹീനമായ ആക്രമണത്തിന്റെ ഞെട്ടലിൽ എന്ന് വിരാട് കോലി. ജീവൻ നഷ്ടമായവർക്ക് നീതിയുറപ്പാക്കണം. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമെന്ന് ഹാർദിക് പണ്ഡ്യ കുറിച്ചു.
“പഹൽഗാമിൽ നിരപരാധികളായ ആളുകൾക്ക് നേരെയുണ്ടായ ഹീനമായ ആക്രമണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഇരകളുടെ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം. ജീവൻ നഷ്ടപ്പെട്ട എല്ലാവരുടെയും കുടുംബങ്ങൾക്ക് സമാധാനവും ശക്തിയും ലഭിക്കാനും ഈ ക്രൂരമായ പ്രവൃത്തിക്ക് നീതി ലഭിക്കാനും പ്രാർത്ഥിക്കുന്നു,” കോലി തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പോസ്റ്റ് ചെയ്തു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ഇതിന് ഉത്തരവാദികളായവർ വില കൊടുക്കേണ്ടിവരും, ഇന്ത്യ തിരിച്ചടിക്കുമെന്നും ഇന്ത്യൻ പരിശലകനായ ഗൗതം ഗംഭീര്‍ കുറിച്ചു.
പഹൽഗാമിലെ ആക്രമണത്തെക്കുറിച്ച് കേട്ടപ്പോൾ ഹൃദയം തകർന്നു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ് എന്റെ പ്രാർത്ഥന. ഇതുപോലുള്ള അക്രമങ്ങൾക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ലെന്ന് ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ശുഭ്മാന്‍ ഗില്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.
കശ്മീരിലെ ഭീകരാക്രമണത്തെക്കുറിച്ച് കേട്ടപ്പോൾ ഹൃദയം തകർന്നു. എന്റെ മനസിപ്പോള്‍ ഇരകളുടെ കുടുംബങ്ങളോടൊപ്പമാണ്. സമാധാനത്തിനും ശക്തിക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് താരം കെ എല്‍ രാഹുല്‍ പറഞ്ഞു.
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ അഗാധമായി ദുഃഖിക്കുന്നു. ഇരകൾക്കുവേണ്ടിയും അവരുടെ കുടുംബങ്ങളുടെ ശക്തിക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു, നമുക്ക് പ്രത്യാശയിലും മനുഷ്യത്വത്തിലും ഐക്യത്തോടെ നിൽക്കാമെന്നായിരുന്നു യുവരാജ് സിംഗിന്റെ എക്സ് പോസ്റ്റ്.
അതേസമയം, പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ആറ് തീവ്രവാദികളിൽ 3 പേരുടെ രേഖാ ചിത്രം പുറത്തുവിട്ടു.ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹാ എന്നിവരുടെ ചത്രങ്ങളാണ് സുരക്ഷാ സേന പുറത്ത് വിട്ടത്. ഇവർ ലഷ്കർ-ഇ- ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഭീകരരുടെ സംഘത്തിൽ അഫ്ഗാൻ ഭാഷയായ പഷ്തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു.
Story Highlights : Virat Kohli condemns pahalgam terrorist attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here