ഇന്ത്യന്‍ ആക്രമണം ഭയന്ന് ഭീകരന്‍ ഹാഫിസ് സെയ്ദിന് സംരക്ഷണം ഒരുക്കി പാകിസ്താന്‍; ഐഎസ്‌ഐയുടെ രഹസ്യ താവളത്തിലേക്ക് മാറ്റി

ഇന്ത്യന്‍ ആക്രമണം ഭയന്ന് ഭീകരന്‍ ഹാഫിസ് സെയ്ദിന് സംരക്ഷണം ഒരുക്കി പാകിസ്താന്‍. ഹാഫിസ് സെയ്ദിനെ ഐഎസ്‌ഐയുടെ രഹസ്യ താവളത്തിലേക്ക് മാറ്റി. പാകിസ്താന്‍ സായുധ സേനയില്‍ നിന്നുള്ള സായുധ ഉദ്യോഗസ്ഥരെ 24×7 വിന്യസിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. സെയ്ദിന്റെ വീടിന് ചുറ്റും നിരീക്ഷണ സംവിധാനവും ശക്തമാക്കിയിട്ടുണ്ടെന്നും വിവരമുണ്ട്. ലാഹോറിലെ ജനസാന്ദ്രതയുള്ള റെസിഡന്‍ഷ്യല്‍ ഏരിയയായ മൊഹല്ല ജോഹര്‍ ടൗണിലുള്ള ഹാഫിസ് സയീദിന്റെ വീട് തീവ്രമായ സുരക്ഷാ വലയത്തിലാണ്.
പാകിസ്താന്‍ സൈന്യവും ഐഎസ്‌ഐയും ലഷ്‌കറും സംയുക്തമായാണ് ഇയാളുടെ സുരക്ഷ ചുമതലകള്‍ നിര്‍വഹിക്കുന്നതെന്നാണ് വിവരം. പ്രദേശത്ത് സാധാരണക്കാരുടെ പ്രവേശനം അനുവദനീയമല്ല, ഡ്രോണുകള്‍ നിരോധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ തെക്കന്‍ കാശ്മീരില്‍ തന്നെ എന്ന് എന്‍ ഐ എ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഭീകരര്‍ക്ക് ഭക്ഷണം അടക്കം പ്രാദേശിക സഹായം ലഭിക്കുന്നുണ്ട് എന്നാണ് സൂചന. ഭീകരാക്രമണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഭീകരര്‍ എത്തിയത് കോകര്‍നാഗ് വനമേഖലയില്‍ നിന്നാണെന്നും വിവരമുണ്ട്. ഏപ്രില്‍ 15ന് പഹല്‍ഗാമില്‍ എത്തി.അരു താഴ്വര, ബെതാബ് താഴ്വര അടക്കം 4 ഇടങ്ങളില്‍ ഭീകരര്‍ ലക്ഷ്യം വച്ചിരുന്നു. വെടിയുതിര്‍ത്തത് മൂന്ന് ഭീകരര്‍ എന്നാണ് സൂചന. സഹായികള്‍ പരിസരത്ത് ഒളിച്ചിരുന്നതായും സംശയമുണ്ട്. ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് നിര്‍മ്മിത സാറ്റലൈറ്റ് ഫോണുകള്‍ എന്നും വിവരമുണ്ട്.ഛത്രൂ വനമേഖലയിലെ ഭീകരതാവളത്തില്‍ നിന്നും ചൈനീസ് നിര്‍മ്മിത സാറ്റലൈറ്റ് ഫോണുകള്‍ കണ്ടെടുത്തു.
പാകിസ്താന്‍ എഫ്എം റേഡിയോ സ്റ്റേഷനുകളില്‍ ഇന്ത്യന്‍ ഗാനങ്ങള്‍ നിരോധിച്ചു. അതേസമയം പാക്കിസ്ഥാനെതിരെ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് ഇന്ത്യ കടന്നേക്കുമെന്ന് സൂചന ഉണ്ട്.
Story Highlights : Hafiz Saeed gets 4X security after J&K attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here