‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയ്ക്ക് തിരുവനന്തപുരത്ത് ആവേശോജ്വല സ്വീകരണം; കേരള മോഡല്‍ വികസനം ജനങ്ങളിലേക്ക്…

സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള തിരുവനന്തപുരത്ത് നടന്നു. ഇടത് സര്‍ക്കാറിന്റെ വികസന പരിണാമത്തിന്റെ കണ്ണാടിയാണ് മേള എന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ 9 വർഷമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ സമഗ്ര വികസന ദൗത്യം ഏറ്റെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്തിന് കാഴ്ചകളുടെയും സേവനങ്ങളുടെയും പ്രഭാപൂരം ഒരുക്കിയാണ് കനകക്കുന്നില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് തിരിതെളിഞ്ഞത്. കേരള സര്‍ക്കാരിന്റെ ഒന്‍പതു വര്‍ഷത്തെ വികസന നേട്ടങ്ങളുടെ ആഘോഷമാണ് എന്റെ കേരളം പ്രദര്‍ശന വിപണനമേള എന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ പരിചയപ്പെടുവാനും ഇതുവരെ നടപ്പാക്കിയ കേരള മോഡല്‍ വികസനം എന്തെന്ന് അടുത്തറിയാനും സഹായകമായ മേള മെയ് 23 ന് സമാപിച്ചു. കേരളം കൈവരിച്ച അഭിമാന നേട്ടങ്ങള്‍ മേളയിലൂടെ ജനങ്ങള്‍ക്ക് മുന്നിലെത്തുമെന്നാണ് മന്ത്രി ജി ആര്‍ അനിലിന്‍റെ വാക്കുകള്‍.
നവംബറിൽ അതിദരിദ്രരില്ലാത്ത കേരളം യാഥാർഥ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കനകക്കുന്നിൽ നടക്കുന്ന പ്രദർശന വിപണന മേളയിൽ വിവിധ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉൾപ്പെടെ ഇരുന്നൂറോളം സ്റ്റാളുകളാണ് സജ്ജമായത്.
ഭക്ഷ്യമേള, പുസ്തകമേള, സ്‌പോര്‍ട്‌സ് പ്രദര്‍ശനം, മിനി തിയറ്റര്‍ ഷോ, കാര്‍ഷിക പ്രദര്‍ശന-വിപണനമേള, സ്‌കൂള്‍ മാര്‍ക്കറ്റ് തുടങ്ങിയവയായിരുന്നു മേളയുടെ പ്രധാന ആകര്‍ഷണങ്ങള്‍. സ്റ്റാളുകളോടൊപ്പം പൊതുജനങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ സേവനങ്ങളും മേളയില്‍ ലഭ്യമാക്കി. വൈകുന്നേരങ്ങളില്‍ കലാസന്ധ്യയും കനകക്കുന്നില്‍ അരങ്ങേറി.
Story Highlights : ente keralam mega exhibition art festival in trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here