Advertisement

പി വി അൻവർ തിരുത്താൻ തയ്യാറായി വരുമെങ്കിൽ സ്വീകരിക്കും; നാളെ വൈകീട്ട് 7 മണി വരെ സമയം ഉണ്ട്, അടൂർ പ്രകാശ്

17 hours ago
2 minutes Read
adoor prakash

പി വി അൻവർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ യുഡിഎഫ്. പി വി അൻവറിന് നാളെ വൈകിട്ട് 7 മണി വരെ സമയം നൽകിയിട്ടുണ്ട് തിരുത്താൻ തയ്യാറായി വരുമെങ്കിൽ സ്വീകരിക്കുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ട്വന്റി ഫോറിനോട് പറഞ്ഞു.

ജനാധിപത്യ വ്യവസ്ഥയിൽ ആർക്കും മത്സരിക്കാം അതിൽ വിരോധമില്ല. നാളെ വൈകീട്ട് 7 മണിക്ക് യുഡിഎഫ് യോഗമുണ്ട് അതിന് മുൻപ് അൻവറിന് പുനർവിചിന്തനം വന്ന് അത് അറിയിച്ചാൽ ചർച്ച ചെയ്യും. യുഡിഎഫ് കൺവീനർ എന്ന നിലയിൽ അക്കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കും. അടിച്ചേൽപ്പിക്കുന്ന സ്വഭാവവും സാമാന്യ മര്യാദയ്ക്ക് യോജിക്കാത്ത വർത്തമാനങ്ങളും പറഞ്ഞ് സ്ഥാനാർഥിയെയും പ്രതിപക്ഷ നേതാവിനെയും ആക്ഷേപിക്കുമ്പോൾ സഹകരിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

Read Also: നിലമ്പൂരിൽ പി വി അൻവർ മത്സരിക്കും

അൻവർ മത്സരിക്കാനാണ് തീരുമാനമെങ്കിൽ അതും നല്ലതാണ്. അൻവറിന്റെ മത്സരം യുഡിഎഫിന്റെ സ്ഥാനാർഥിയെ ബാധിക്കില്ല. നാളെ നടക്കുന്ന യോഗത്തിലായിരിക്കും അൻവറിന്റെ യുഡിഎഫ് പ്രവേശം സംബന്ധിച്ച് അതിനിർണായകമായ തീരുമാനം ഉണ്ടാകുക. എന്നാൽ അൻവറിന് യുഡിഎഫിന്റെ ഭാഗമാകണമെങ്കിൽ ഇതുവരെ സ്വീകരിച്ച നിലപാടുകളും നടത്തിയ പരാമർശങ്ങളും എല്ലാം തന്നെ പി വി അൻവർ പുനഃപരിശോധിക്കേണ്ടിവരും.

അതേസമയം,യുഡിഎഫിലെ ചിലരെ വിശ്വാസത്തിൽ എടുക്കാൻ ആകില്ലെന്നും ഇനി രഹസ്യ ചർച്ചയ്ക്കില്ലെന്നും പി വി അൻവർ വ്യക്തമാക്കിയിരുന്നു. ഇനി കാര്യങ്ങൾ പരസ്യമായി പറയണം. രാഷ്ട്രീയം പൊതുവായതാണല്ലോ. ഇതുവരെയുളള ചർച്ചകൾ സ്വകാര്യതയിലായിരുന്നു. അതൊരു വിശ്വാസത്തിന്റെ പുറത്തായിരുന്നു. ആ വിശ്വാസ്യത നഷ്ടപ്പെട്ടു. ഇനി പൊതുസമൂഹം കൂടി അറിഞ്ഞിട്ടുളള ചർച്ചയ്‌ക്കേ ഉള്ളു എന്നും അൻവർ പറഞ്ഞു.

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് തോൽക്കും എന്ന് പറയാൻ കാരണങ്ങളുണ്ട്. അത് വിശദമായി തന്നെ പറയേണ്ടതുണ്ട്. തോൽവി ഉണ്ടായാൽ അത് താൻ കാലു വാരിയിട്ടാണെന്ന് ആകില്ലേ? സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ മുന്നണിയിൽ എടുക്കുമെന്ന് എന്താണ് ഉറപ്പെന്നും പി വി അൻവർ ചോദിച്ചു.

Story Highlights : Adoor Prakash reacts to PV Anvar’s entry into UDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top