തകർത്തടിച്ച് ഹിറ്റ്മാൻ; എലിമിനേറ്റർ പോരാട്ടത്തിൽ ഗുജറാത്തിനെതിരെ മുംബൈക്ക് കൂറ്റൻ സ്കോർ

ഐപിഎല്ലില്ലിലെ എലിമിനേറ്റർ പോരാട്ടത്തിൽ മുംബൈക്ക് കൂറ്റൻ സ്കോർ. ഗുജറാത്തിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് നേടി. രോഹിത് ശർമയുടെ മികച്ച പോരാട്ടമാണ് മുംബൈയെ 200 കടത്തിയത്. രോഹിത് ശർമ 81 റൺസ് നേടി. 50 പന്തുകൾ നേരിട്ട രോഹിത് 9 ബൗണ്ടറികളുടെയും 4 സിക്സറുകളുടെയും അകമ്പടിയോടെ 81 റൺസ് നേടിയാണ് മടങ്ങിയത്.
ഇന്ന് ജയിക്കുന്ന ടീമിന് പഞ്ചാബ് കിങ്സുമായി രണ്ടാം ക്വാളിഫയര്‍ പോരാട്ടം കളിക്കാനുള്ള ഒരു അവസരം കൂടി തുറക്കുമ്പോള്‍ തോല്‍ക്കുന്ന ടീമിനു നിരാശയോടെ മടങ്ങേണ്ടി വരും. ഇന്ന് ജയിക്കുന്ന ടീം പഞ്ചാബ് കിങ്‌സുമായി ഏറ്റുമുട്ടും. ഈ പോരില്‍ ജയിക്കുന്നവരാണ് ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുക.
നാലാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയ്ക്ക് എതിരെ മാത്രം 26 റൺസാണ് ബെയര്‍സ്റ്റോ അടിച്ചുകൂട്ടിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടെയും ജോണി ബെയര്‍സ്റ്റോയുടെയും തകര്‍പ്പൻ പ്രകടനമാണ് മുംബൈയ്ക്ക് മികച്ച അടിത്തറയൊരുക്കിയത്. മധ്യനിരയും അവസരത്തിനൊത്ത് ഉയര്‍ന്നതോടെ മുംബൈയുടെ സ്കോര്‍ കുതിച്ചുയരുകയായിരുന്നു.
22 പന്തിൽ 47 റൺസ് നേടിയ ബെയര്‍സ്റ്റോയെ സായ് കിഷോർ പുറത്താക്കി. 20 പന്തുകൾ നേരിട്ട സൂര്യകുമാര്‍ യാദവ് 33 റൺസുമായാണ് മടങ്ങിയത്. 11 പന്തിൽ 25 റൺസ് നേടിയ തിലക് വര്‍മ്മയെ മുഹമ്മദ് സിറാജ് മടക്കി. അവസാന ഓവറിൽ കൂറ്റൻ അടിക്ക് മുതിർന്ന നായകൻ ഹാര്‍ദിക് പാണ്ഡ്യ (22*) മുംബൈയുടെ സ്കോര്‍ 228ൽ എത്തിച്ചു.
Story Highlights : ipl eliminator match mumbai vs gujrat live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here