‘ആര്യാടൻ ഷൗക്കത്ത് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും, പിണറായി ഭരണത്തിൽ കമ്മ്യൂണിസ്റ്റുകാർ പോലും അസ്വസ്ഥർ’: കെ.സി വേണുഗോപാൽ

നിലമ്പൂരിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ഇടതുപക്ഷത്തിനെതിരെയുള്ള പോരാട്ടമാണ് നടക്കുക. ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും നിലമ്പൂരിലേത്.
ആര്യാടൻ ഷൗക്കത്ത് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. പിണറായി ഭരണത്തിൽ കമ്മ്യൂണിസ്റ്റ് കാർ പോലും അസ്വസ്ഥർ. പിണറായി സർക്കാരിനെതിരെ ജനം ഒറ്റകെട്ടായി നിൽക്കേണ്ട സമയമാണിതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. പിണറായിക്കെതിരെ പോരാടാൻ സഹകരിക്കേണ്ടവർക്ക് കൂടെ നിൽക്കാം. ഈ പറഞ്ഞതിൽ എല്ലാമുണ്ടെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന് പി.വി അൻവർ വ്യക്തമാക്കി. യുഡിഎഫുമായുള്ള ചര്‍ച്ചയില്‍ വ്യക്തത വന്നിട്ടില്ലെന്നും വ്യക്തതക്കായി കാത്തിരിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. ശത്രുവിനൊപ്പമാണ് ഇപ്പോഴും ചിലരെന്നും അതാരെന്ന് ജനം പിന്നീട് തിരിച്ചറിയുമെന്നും അൻവർ കൂട്ടിച്ചേർത്തു.
സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് താനില്ലെന്ന് പി.വി അൻവർ പറഞ്ഞു. തനിക്കെതിരെ വേറെ ചിലരുമായി ഡീലുറപ്പിച്ച വി.ഡി സതീശനെ വിശ്വസിക്കാൻ കൊള്ളില്ല. താനില്ലാതെ നിലമ്പൂരിൽ യുഡിഎഫ് വിജയിക്കില്ല. മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിലും നിലവിൽ അതിനുള്ള ശേഷിയില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.
ചിലർ പിണറായിസം മാറ്റി നിർത്തി മറ്റ് ഗൂഢ താൽപര്യം സംരക്ഷിക്കുന്നു. ജനങ്ങളെ കണ്ടാണ് താൻ ഇറങ്ങി വന്നത്. മനുഷ്യരിൽ ആണ് തൻ്റെ പ്രതീക്ഷ. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ആശയം ഉൾക്കൊണ്ടാണ് താൻ അതിനോട് സഹകരിച്ചത്. തൊഴിലാളികൾക്ക് ഒപ്പം നിൽക്കുന്ന പാർട്ടിയായിരുന്നു അത്.
സെക്കുലർ നിലപാട് എടുത്തതിൻ്റെ പേരിൽ ഒരുപാട് പീഡനങ്ങൾ താൻ അനുഭവിച്ചു. മലപ്പുറത്ത് നിരപരാധികളെ കേസിൽ കുടുക്കി എഫ്ഐആർ എണ്ണം വർധിപ്പിച്ചു. ലക്ഷക്കണക്കിന് ചെറുപ്പക്കാർക്ക് പാസ്പോർട്ട് എടുക്കാൻ പോലും പ്രയാസമുണ്ടായി. ഇതിൻ്റെ ബുദ്ധിമുട്ടുകളും അവർ നേരിട്ടു. ഇടപെടണം എന്ന് താൻ നിരവധി തവണ ആവശ്യപ്പെട്ടെന്നും അൻവർ പറഞ്ഞു.
Story Highlights : k c venugopal on nilambur bypoll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here