രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി; സര്‍ക്കാര്‍ – ഗവര്‍ണര്‍ ഭിന്നത തുടര്‍ന്നേക്കും

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് തുടങ്ങിയ സര്‍ക്കാര്‍ – ഗവര്‍ണര്‍ ഭിന്നത തുടര്‍ന്നേക്കും. രാജ്ഭവനില്‍ നടക്കുന്ന എല്ലാ പരിപാടികളിലും കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രം വയ്ക്കുന്നത് തുടരാന്‍ സാധ്യത. സര്‍ക്കാര്‍ ഇത്തരം പരിപാടികള്‍ ബഹിഷ്‌കരിക്കുന്നതും തുടരേണ്ടി വരും.
ചിത്രം എടുത്ത് മാറ്റില്ല എന്ന് ഗവര്‍ണര്‍ വ്യക്തമാക്കി കഴിഞ്ഞു. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഗവര്‍ണറായി ചുമതല ഏറ്റെടുത്ത ശേഷം കഴിഞ്ഞ ദിവസം വരെ രമ്യതയിലായിരുന്നു സര്‍ക്കാരും രാജ്ഭവനും മുന്നോട്ടു പോയിരുന്നത്. എന്നാല്‍ ഇന്നലെ പരിസ്ഥിതി ദിനാഘോഷത്തില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിയിക്കണമെന്ന് രാജ്ഭവന്‍ ആവശ്യപ്പെടുകയും, കൃഷിമന്ത്രി പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തതോടെയാണ് വീണ്ടും ഒരു ഭിന്നതയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.
കാര്യപരിപാടികള്‍ സംബന്ധിച്ച് രാജ്ഭവന്‍ ഇറക്കിയ ആദ്യ നോട്ടീസ് മാറ്റി രണ്ടാമത് ഒരു നോട്ടീസ് നല്‍കുകയായിരുന്നു. ഇതില്‍ വേദിയിലെ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിയിക്കണം എന്നത് ചടങ്ങില്‍ ഉള്‍പ്പെടുത്തി. രാജ്ഭവന്റെ ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ പരിപാടിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് നിലപാട് കൃഷി മന്ത്രി രാജ്ഭവനെ അറിയിച്ചെങ്കിലും പിന്മാറാന്‍ തയ്യാറായില്ല.. ഇതോടെയാണ് അവസാന നിമിഷം പരിപാടി ബഹിഷ്‌കരിക്കാന്‍ കൃഷിമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തീരുമാനിച്ചു. രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ തന്നെ ഗവര്‍ണറും പരിസ്ഥിതി ദിനം ആഘോഷിച്ചു.
Story Highlights : Environment Day celebration program at Raj Bhavan; Government-Governor tension may continue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here