Advertisement

വിദ്യാർഥിനിയ്ക്കെതിരെ വ്യാജ പ്രചരണം നടത്തിയ സംഭവം; ‘അധ്യാപിക കള്ളക്കേസുകൾ നൽകി’; ആരോപണവിധേയനായ അധ്യാപകൻ

3 hours ago
Google News 2 minutes Read

കിളിമാനൂരിൽ വിദ്യാർത്ഥിനിയെ കുറിച്ച് വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ അധ്യാപിക തനിക്ക് എതിരെ കള്ളക്കേസുകൾ നൽകിയെന്ന് ആരോപണവിധേയനായ അധ്യാപകൻ ട്വന്റിഫോറിനോട് പറഞ്ഞു. കുട്ടിയ താൻ രണ്ടുതവണ മാത്രമാണ് കണ്ടിട്ടുള്ളതെന്നും അധ്യാപകൻ പ്രതികരിച്ചു. കുട്ടിക്ക് വീട്ടിൽ വെച്ചാണ് വയ്യാതായത്. ആശുപത്രിയിലേക്ക് പോയ അധ്യാപക സംഘത്തോടൊപ്പം താനും ഉണ്ടായിരുന്നുവെന്ന് അധ്യാപകൻ പറഞ്ഞു.

എസ്.പി ക്കും ‍ഡിഐജിക്കും ഉൾപ്പടെ സി ആർ ചന്ദ്രലേ വ്യാജ പരാതി നൽകിയിരുന്നതായി അധ്യാപകൻ പറയുന്നു. തനിക്കും മാനേജർക്കുമെതിരെ പോലും വ്യാജ പരാതി നൽകി. കുട്ടിയെ താൻ പീഡിപ്പിച്ചുവെന്നു സ്കൂളിൽ പറഞ്ഞു നടന്നു. ചന്ദ്രലേഖയോട് താനിത് വരെ മോശമായി പെരുമാറിയിട്ടില്ലെന്ന് അധ്യാപകൻ വിശദീകരിച്ചു.

Read Also: ഭാരതാംബ ചിത്രം ചർച്ചയാക്കേണ്ട വിഷയമല്ല: വിവാദത്തിൽ രാജ്ഭവന് അതൃപ്തി

സ്കൂൾ രജിസ്റ്റർ മോഷ്ടിച്ചത് ഈ കുട്ടിയുടെ വിവരങ്ങൾ ശേഖരിക്കാനായിരുന്നുവെന്ന് അധ്യാപകൻ വെളിപ്പെടുത്തി. അധ്യാപക കുടിപ്പകയെന്നു പറയാൻ കഴിയില്ല . മാനേജ്മെന്റ് നിയമനങ്ങളിൽ വന്നവർക്കെതിരെയാണ് ചന്ദ്രലേഖയുടെ ശത്രുത. വ്യാജ പ്രചാരണം തനിക്കും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നു അധ്യാപകൻ പറയുന്നു. അധ്യാപിക എന്തുകൊണ്ടാണ് വൈരാഗ്യം കാണിച്ചതെന്ന് അറിയില്ല. ഒരിക്കൽ പോലും മോശമായി പെരുമാറുകയോ ഫോണിൽ പോലും വിളിച്ചിട്ടില്ലെന്ന് അധ്യാപകൻ പറയുന്നു.

പ്ലസ് വൺ വിദ്യാർഥിനി ഗുരുതര അപസ്മാരം പിടിപെട്ട് സ്‌കൂളിൽ നിന്നും നാല് മാസം മാറി നിന്നപ്പോഴായിരുന്നു അധ്യാപകർ തമ്മിലുള്ള ചേരിപ്പോരിന്റെ പേരിൽ കുട്ടിയെ ഇരയാക്കിയത്. അപവാദ പ്രചാരണങ്ങൾ കാരണം കുട്ടി പഠനം ഉപേക്ഷിച്ചു. പെൺകുട്ടിയുടെ പേര് പറഞ്ഞുള്ള വ്യാജ വർത്തയുള്ള യൂട്യൂബ് ലിങ്ക് അധ്യാപകരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കു വച്ചെന്നും കണ്ടെത്തലുണ്ട്. അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടായിരുന്നു.

Story Highlights : Alleged Teacher responds on Teacher spread false propaganda against student

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here